സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ് പോർട്ടുകൾ സ്വീകരിക്കാൻ നാല് പ്രത്യേക കൗണ്ടറുക ൾ . തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക യെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി.
കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീ ജനൽ ഓഫിസിലും തീർഥാടകരുടെ പാസ്പോർട്ടുകൾ സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുക ൾ.തിങ്കളാഴ്ച രാവിലെ പത്തു മുതൽ രണ്ടു വരെ തി രുവനന്തപുരം പാളയം നന്ദാവനം എ.ആർ പൊലീസ് ക്യാമ്പിന് എതിർവശത്തുള്ള മുസ്‌ലിം അസോസിയേ ഷൻ ഹാളിൽ കൗണ്ടർ പ്രവർത്തിക്കും.
കൊച്ചിയിൽ 12ന് രാവിലെ 10 മുതൽ മൂന്നുവരെ കലൂ ർ വഖഫ് ബോർഡ് ഓഫിസിലെ കൗണ്ടറിൽ പാസ്പോ ർട്ടുകൾ നൽകാം. 16ന് രാവിലെ പത്തു മുതൽ മൂന്ന് വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും 17ന് രാവിലെ പത്തു മുതൽ രണ്ട് വരെ കാസർകോട് കല ക്ടറേറ്റിലും പാസ്പോർട്ട് സ്വീകരണ കൗണ്ടറുകളു ണ്ടാകും.
ഫെബ്രുവരി 18 വരെയാണ് തീർഥാടനത്തിന് തിര ഞ്ഞെടുക്കപ്പെട്ടവർക്ക് പാസ്പോർട്ട് സമർപ്പിക്കാൻ അവസരമുള്ളത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസി ലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുത ൽ വൈകീട്ട് അഞ്ചുവരെ പാസ്പോർട്ടുകൾ സ്വീകരി ക്കും. അസ്സൽ പാസ്പോർട്ട് സമർപ്പിക്കും മുമ്പ് തീ ർഥാടകർ വേണ്ട പകർപ്പുകൾ എടുത്തുവെക്കണമെ ന്നും ഹജ്ജ് കമ്മിറ്റി അധികൃതർ നിർദേശിച്ചു.