Thursday, May 15, 2025
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (3) മാന്ധാതാവിന്റെയും സൗഭിരമഹർഷിയുടെയും കഥ. ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (3) മാന്ധാതാവിന്റെയും സൗഭിരമഹർഷിയുടെയും കഥ. ✍ ശ്യാമള ഹരിദാസ്.

ശ്യാമള ഹരിദാസ്.

കൂവലയാശ്വന്റെ വംശത്തിൽ പിറന്ന വ്യക്തിയായിരുന്നു യുവനാശ്വൻ. ധർമ്മിഷ്ടനും, സത്യസന്ധനും, യാഗാദികർമ്മങ്ങൾ അനുഷ്ടിക്കുന്നതിൽ അതീവ തല്പരനും ആയിരുന്നു.

കുവലയാശ്വനെങ്കിലും അദ്ദേഹത്തിനും സന്തതികൾ ഇല്ലായിരുന്നു. തന്റെ കാലശേഷം രാജ്യം അനാഥമായി പോകും എന്നോർത്ത് രാജാവ് ദുഖിതനായി.ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി അദ്ദേഹം ഭൃഗുമഹർഷിയെ സമീപിച്ചു. മഹർഷി അദ്ദേഹത്തിനോടു പറഞ്ഞു ” വത്സാ നിന്റെ നിന്റെ ദുഖത്തിന് ശമനം ലഭിക്കുന്നതിന് ആയി ഒരു യജ്ഞം നടത്താം. യജ്ഞത്തിന്റെ ഫലമായി നിനക്ക് ഒരു പുത്രൻ ജനിക്കും “. രാജാവ് ഇതിനു സമ്മതിച്ചു. അങ്ങിനെ ഭൃഗു മഹർഷിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ വെച്ചു തന്നെ ഒരു യാഗം നടത്തി.

യാഗം അവസാനിപ്പിച്ചപ്പോൾ നേരം പാതിരാവ് ആയിരുന്നു. . മഹർഷിമാർ യാഗഫലത്തെ ഒരു കുടത്തിലെ ജലത്തിലേക്കാവാഹിച്ചു. അപ്പോഴേക്കും ക്ഷീണം നിമിത്തം കുവലയാശ്വനും മറ്റുള്ളവരും ഉറങ്ങിയിരുന്നു. അർഥരാത്രി ഉറക്കമുണർന്ന യുവനാശ്വൻ മന്ത്രത്തെ ആവാഹിച്ച ജലമെടുത്തു കുടിച്ചു. രാവിലെ ഉണർന്നു നോക്കുമ്പോൾ മന്ത്രജലം കാണായ്കയാൽ മഹർഷിമാർ അന്വേഷിച്ചു. അപ്പോൾ താനാണ് ജലം പാനം ചെയ്തതെന്ന് രാജാവ് അറിയിച്ചു. ദുഃഖത്തോടെയാണെങ്കിലും മഹർഷിമാർ അതിൽ ഗർഭധാരണത്തിലുള്ള ശക്തിയെ വാഹിച്ചിരുന്നു എന്നും അത് അദ്ദേഹത്തി
ന്റെ ഭാര്യക്കായി വെച്ചിരുന്നതാണെന്നും, ഇനി ഗർഭമുണ്ടാകുക യുവനാശ്വനായിരിക്കുമെന്നും അറിയിച്ചു. ഇതുകേട്ട് ഭീതനായ യുവനാശനെ ഭയപ്പെടേണ്ട എന്ന് പറഞ്ഞ് മുനിമാർ സാന്ത്വനിപ്പിച്ചു.

കാലം തികഞ്ഞപ്പോൾ യുവനാശ്വന്റെ ഉദരം പിളർന്ന് ഗർഭസ്ഥശിശു പുറത്തു ചാടി. കുഞ്ഞു പിറന്നപ്പോൾ മഹർഷിമാർ ചോദിച്ചു ഇവൻ എങ്ങിനെയാണ് ജീവിക്കുക?. ഏത് കുടിച്ചാണ് ഇവൻ വളരുക?. മഹർഷിമാർ പരസ്പരം ഇപ്രകാരം ചോദിച്ചപ്പോൾ ഇന്ദ്രൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി. യുവനാശ്വൻ ചെയ്ത യാഗത്തിൽ താൻ സംതൃപ്തനാണെന്നും എന്റെ ആശ്രയത്തിൽ ഇവൻ വളരുമെന്നും അറിയിച്ചു. അനന്തരം “മാം ധാനം ” (എന്നെ കുടിക്കുക ) എന്നു പറഞ്ഞ് തന്റെ ചൂണ്ടുവിരൽ ശിശുവിന്റെ വായിൽ ഇട്ടുകൊടുത്തു. ചൂണ്ടുവിരലിലൂടെ അമൃതം ശിശുവിന് ലഭിക്കുകയും പെട്ടെന്നു തന്നെ പ്രായപൂർത്തി എത്തുകയും ചെയ്തു. ഇന്ദ്രൻ മാം ധാനം എന്നു പറഞ്ഞതിനാൽ യുവനാശ്വന്റെ പുത്രൻ മാന്ധാതാവ് എന്ന പേരിൽ പ്രസിദ്ധനായി. ശക്തനും, ധർമ്മിഷ്‌ഠനും, പരാക്രമശാലിയുമായ മാന്ധാതാവ് ഏഴുദ്വീപുകളും ഉൾക്കൊള്ളുന്ന ഭൂലോകമാകെ കീഴടക്കി. സുര്യൻ ഉദിക്കുന്നതുമുതൽ അസ്തമിക്കുന്നത് വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ ആയിരുന്നു. തുടർന്ന് ശതബിന്ദുവിന്റെ പുത്രി ബിന്ദുമതിയെ അദ്ദേഹം വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിന് വീരന്മാരായ മൂന്നു പുത്രന്മാരും സുന്ദരികളായ അൻപതു കന്യകമാരും ജനിച്ചു. അക്കാലത്ത് ബ്രഹവൃചൻ എന്ന മുനിയുടെ പുത്രൻ സൗഭീരൻ അനേകസംവത്സരം ജലാന്തർ ഭാഗത്തുനിന്ന് തപസ്സുചെയ്യുകയായിരുന്നു. ആ ജലാശയത്തിൽ സംഭദൻ എന്ന പേരോടുകൂടിയ
ഒരു മത്സ്യരാജാവും, അദ്ദേഹത്തിന്റെ ഭാര്യമാരും സന്തതികളും വസിച്ചിരുന്നു. ഒരു നാൾ സമാധിയിൽ നിന്നുണർന്ന സൗഭീര മഹർഷി സംഭദൻ തന്റെ ഭാര്യമാരോടും, സന്തതികളോടുമൊത്ത് ആനന്ദിച്ച് ഉല്ലസിക്കുന്നത് കണ്ടു. ഇതു കണ്ട മഹർഷിയുടെ തപസ്സിന് വിഘാതം സംഭവിച്ചു. അദ്ദേഹം ഇപ്രകാരം ചിന്തിച്ചു. “ഭാര്യയോടും പുത്രാദികളോടും കൂടിയ ഗൃഹസ്ഥ ആശ്രമം എത്ര ആനന്ദപ്രദമാണ്. എന്നാൽ തപസ്സാകട്ടെ നാളെയെന്നോ ലഭിക്കുമെന്നു പറയുന്ന സുകൃതത്തിനുവേണ്ടിയാണ്. കുറച്ചു കാലമേ ഉള്ളുവെങ്കിലും ഗൃഹസ്ഥാശ്രമം തന്നെയാണ് ഉത്തമം. മൃഗയോനിയിൽ പിറന്നവർ പോലും ഇപ്രകാരം ഉല്ലസിക്കുന്നു ഉല്ല എങ്കിൽ താപസനായ തനിക്ക് എന്തുകൊണ്ട് ഇതിലും വലുതായ ആനന്ദം ലഭിക്കില്ല. ഭാര്യാപുത്രാദികളോടൊത്തുള്ള ജീവിതം അമൃതതുല്യം തന്നെ ആണ്. ദേവേന്ദ്രനും, ത്രിമൂർത്തികളും വരെ ഇതിനെ കണ്ടറിഞ്ഞ് ഭാര്യമാരോടൊത്തു വസിക്കുന്നു.” ഇത്രയും ചിന്തിച്ചു സൗഭീരൻ തന്റെ തപസ്സ് മതിയാക്കി ജലാശയത്തിനു വെളിയിലിറങ്ങി. തനിക്കു ചേർന്ന ഭാര്യയെ എവിടെ നിന്നു ലഭിക്കും എന്ന്
ചിന്തിച്ചിരിക്കേ അദ്ദേഹത്തിന് പെട്ടെന്ന് മാന്ധാതാവിന്റെ കന്യകമാരെ കുറിച്ച്
ഓർമ്മ വന്നു. അദ്ദേഹത്തിന്റെ മക്കളിൽ ഒരുത്തിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ മുനി മാന്ധാതാവിന്റെ കൊട്ടാരത്തിലേക്ക് ചെന്നു.

മാന്ധാതാവ് സൗഭീര്യമഹർഷിയെ അർഘ്യപാദാദികൾ നൽകി പൂജിച്ചിരുത്തി. തുടർന്നു നടന്ന കുശല പ്രശ്നങ്ങളുടെ മദ്ധ്യേ സൗഭീരൻ ഇപ്രകാരം ചോദിച്ചു. ” മഹാരാജാവേ, അവിടുത്തെ പുത്രിമാർ വിവാഹ പ്രായമെത്തി നിൽക്കുകയാണല്ലോ, ഞാനാണെങ്കിൽ ഗൃഹസ്ഥാശ്രമത്തിന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു പുത്രിയെ എനിക്ക് ഭാര്യയായി നൽകു”. മഹർഷിയുടെ വാക്കുകൾ കേട്ട മാന്ധാതാവ് ഞെട്ടിപ്പോയി. താൻ പൊന്നുപോലെ സ്നേഹിക്കുന്ന തന്റെ മകളെ ജടയും, മുടിയും വളർത്തി താപസ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് ഭാര്യയായി
നൽകുവാനോ?. അന്തപുരത്തിലെ സ്വാദിഷ്ടമായ ഭോജനവും, സുഖസൗകര്യങ്ങളും അവർക്കെങ്ങിനെയാണ് താപസന്റെ കൂടെ ലഭിക്കുക?. ചിന്താമഗ്നനായ രാജാവിനോട് മഹർഷി വീണ്ടും ചോദിച്ചു. “മഹാരാജാവേ അവിടുന്ന് എന്താണ് ചിന്തിക്കുന്നത്. അവിടുത്തേക്ക് നിരവധി മക്കളുണ്ടല്ലോ?. മാത്രവുമല്ല, അവിടുത്തെ വംശത്തിൽ നിന്ന് മുമ്പ് താപസന്മാർ കന്യകകളെ നേടിയിട്ടുണ്ട്. ഒരു കന്യകയെ എനിക്കു നൽകിയാൽ ഞാൻ സംതൃപ്തനാകുമല്ലോ?

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

3 COMMENTS

  1. കഥാന്ത്യം എന്തായി എന്നറിയാൻ ആഗ്രഹം. എത്രയെത്ര ഇത്തരം പുരാണ കഥകൾ അറിയാതെയുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ