Saturday, May 17, 2025
Homeഅമേരിക്കനാടിൻ്റെ സഹായി, നിലമ്പൂർ പൊതുജനാരോഗ്യരംഗത്ത് പ്രശസ്തനായ ഡോക്ടർ സി എം ഗോപിനാഥ്. (നിലമ്പൂർ ചരിത്രങ്ങൾ -5)

നാടിൻ്റെ സഹായി, നിലമ്പൂർ പൊതുജനാരോഗ്യരംഗത്ത് പ്രശസ്തനായ ഡോക്ടർ സി എം ഗോപിനാഥ്. (നിലമ്പൂർ ചരിത്രങ്ങൾ -5)

സുലാജ് നിലമ്പൂർ

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്ന ഗ്രാമത്തിൽ ഹെഡ്മാസ്റ്റർ മാധവൻ കുഞ്ഞൻ്റെയും പാർവ്വതിയുടെയും മകനായി 1940 ൽ ജനിച്ചു.
വിദ്യാഭ്യാസം ക്രിസ്ത്യൻ CMS സ്കൂൾ, B sc , പാലാ സെൻ്റ് തോമസ് കോളേജ്, അതിന് ശേഷം PSC യിൽ എൽ.ഡി ക്ലർക്ക്, കണ്ണൂർ കലക്ടറേറ്റിൽ ഒന്നര വർഷം ജോലി ചെയ്തു. 1961ൽ കോട്ടയം മെഡിക്കൽ കോളേജ് ആദ്യ ബാച്ച് MBBS പഠനം. കോളേജിൽ സൗകര്യക്കുറവ് മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നരവർഷം പഠിക്കുകയും പിന്നീട് സൗകര്യം വന്നതോടുകൂടി, വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ തുടർന്നു പഠിക്കുകയും ഹൗസ് സർജൻസി കഴിഞ്ഞു 1963 ൽ ട്യൂട്ടറായി ആറു മാസം കോട്ടയത്ത് തന്നെ ജോലി ചെയ്തു. കോഴിക്കോട് ജില്ലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം നരിക്കുനി ഉൾപ്പെടെ രണ്ട് ആശുപത്രികളിലായി നാലുവർഷം ജോലി ചെയ്തു.

അന്ന് വാഹനങ്ങൾ കുറവായിരുന്നതിനാൽ ഗ്രാമത്തിലേക്ക് എത്തിപ്പെടാൻ വളരെ പ്രയാസമായിരുന്നു

1971ൽ വണ്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആയി മലപ്പുറം ജില്ലയിലേക്ക്.. ‘അന്നത്തെ കാലം രോഗിയുടെ വീട്ടിലേക്ക് എത്തിയിട്ടുള്ള പരിശോധനയായിരുന്നു, കൂടുതലും പ്രസവ കേസുകൾ ആയിരുന്നു. ഡോക്ടറെ ഫോണിൽ വിളിച്ചാൽ ആ വീട്ടിലെത്തുകയും അങ്ങനെ അനേകം പ്രസവം എടുക്കുകയും പല രോഗികളുടെ വീട്ടിൽ പോയി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. വാഹന സൗകര്യങ്ങൾ ഇല്ലാത്ത ആ കാലത്ത് ഹോസ്പിറ്റലിൽ മരിച്ചാൽ വാഹനം കിട്ടാതെ വിഷമിക്കുമ്പോൾ സ്വന്തം അംബാസഡർ കാർ വിട്ടുകൊടുത്ത് അവരെ സഹായിച്ചിട്ടുണ്ട്.

എട്ടുവർഷം ജോലി ചെയ്തതിനുശേഷം, ഡൽഹിയിൽ പോയി ചെസ്റ്റ്ഫിസിഷൻ ആയിട്ട് കാസർകോടിലും കോഴിക്കോടും മഞ്ചേരിയിലും ജോലി ചെയ്തു. പിന്നീട് മഞ്ചേരി ചരണിയിൽ ജില്ലാ ടിബി സെൻ്ററിൽ 12 വർഷം ജോലി ചെയ്തു. 1975 ൽ നിലമ്പൂർ ചന്തക്കുന്നിൽ വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുകയും. നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർ ആവുകയും ചെയ്തു.

ആകെപ്പാടെ മൂന്ന് ഡോക്ടർമാരാണ് ഉണ്ടായിരുന്നത് രത്നവല്ലി, ഗീത എന്നിവരായിരുന്നു ഡോക്ടർമാർ. അന്നത്തെ കാലത്ത് അറിയപ്പെടുന്ന നിലമ്പൂരിലെ ജനകീയ ഡോക്ടറായിരുന്നു ഡോക്ടർ ഉസ്മാൻ സാഹിബ്. ഡോക്ടറുമായി അടുത്ത ബന്ധം ആയിരുന്നു.

അന്ന് രോഗങ്ങൾ കുറവായിരുന്നു . ഹോമിയോ, നാടൻ വൈദ്യ ചികിത്സ യിലായിരുന്നു അധികവും ആളുകൾ പോയിരുന്നത്.

1992 നിലമ്പൂരിൽ imo സ്ഥാപക പ്രസിഡണ്ട് ആവുകയും, അന്ന് ഡോക്ടർ ഉസ്മാൻ സാഹിബിനെ ആദരിക്കുകയും ചെയ്തു. മഞ്ചേരി കൊണ്ടോട്ടി മലപ്പുറം പെരിന്തൽമണ്ണ നിലമ്പൂർഎന്നിവിടങ്ങളിലുള്ള ഡോക്ടർമാരെല്ലാം അംഗങ്ങളായിരുന്നു. 1984ൽ മഞ്ചേരി റോട്ടറി പ്രസിഡൻറ്. 2004 നിലമ്പൂർ റോട്ടറിക്ലബ്ബ് വരാൻ വേണ്ടി പരിശ്രമിച്ചതും, ആദ്യ പ്രസിഡൻറ് ഡോക്ടർ ഇ കെ ഉമ്മർ ജനറൽ സെക്രട്ടറി, കിരൺ ഗോപിനാഥ്.

അസിസ്റ്റൻറ് ഗവർണർ ചുമതല വഹിച്ചിട്ടുള്ള ഡോക്ടർ CM ഗോപിനാഥ് കോഴിക്കോട് ചെവായൂരിൽ 1995 ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് പദവിയോടുകൂടി ഗവൺമെൻറ് സർവീസിൽ നിന്ന് വിരമിച്ചു. നിലമ്പൂർ ചന്തകുന്നിൽ. ചെസ്റ്റ് ക്ലിനിക് ഡോക്ടറായി നിലമ്പൂരിൽ സേവനംതുടരുന്നു..

പലവിധ ആദരവുകളും ഡോക്ടർ ഗോപിനാഥനെ തേടിയെത്തിയിട്ടുണ്ട്.ഡോക്ടർ രാജേന്ദ്രൻ, ഡോക്ടർ ഉമ്മർ, മൊയ്തീൻകുട്ടി. പി എ കെ ഉമ്മർ ഹാജി എന്നിവരുമായി നല്ല അടുപ്പമായിരുന്നു. ഇന്നും കുടുംബ ബന്ധങ്ങൾ തുടർന്നു പോരുന്നുണ്ട്.
രണ്ട് തലമുറയുടെ (അച്ഛന്റെയും മകളുടെയും) പ്രസവം എടുക്കാനുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്. വണ്ടൂരിൽ ജോലി ചെയ്യുമ്പോൾ പുളിക്കലോടി ഭാഗത്തേക്ക് വയലിലൂടെ പോയി പ്രസവവേദനയിൽ കിടക്കുന്ന സ്ത്രീയുടെ വീട്ടിലെത്തുകയും, സ്ത്രീ മരിക്കുകയും, കുട്ടിയുടെ ജീവൻ കിട്ടുകയും ചെയ്ത സംഭവം ഇന്നും അദ്ദേഹം ഓർക്കുന്നു. നിലമ്പൂരിൽ ശ്രീനാരായണ കോളേജ് തുടങ്ങി, കുട്ടികളില്ലാത്തതു കൊണ്ട് ആ പേരിൽ നിലമ്പൂർ താലൂക്ക് ശ്രീനാരായണഎജുക്കേഷൻ ചാരിറ്റി ട്രസ്റ്റ് പ്രസിഡൻറ് ആവുകയും, അതിലൂടെ 15 വർഷത്തോളമായി പാവപ്പെട്ട ആളുകൾക്ക് പലവിധ സഹായങ്ങളും ചെയ്തുകൊണ്ടു പോരുകയാണ്.. നിലമ്പൂരിൽആദ്യത്തെ പ്രൈവറ്റ് ആശുപത്രി 1956 ഡോക്ടർ ഉസ്മാൻ – സാഹിബിന്റെതും. രണ്ടാമത് ജനതപ്പടി ഡോക്ടർ ജോയ് കുട്ടി മുക്കടയുടെ പുതുമന ആശുപത്രി പിന്നീട് ജനത എന്നറിയപ്പെട്ടു. ആ സ്ഥലം ജനതപ്പടി ആയി. 1970 മൂന്നാമത്തെ ആശുപത്രി 1976 സെൻ്റ് മേരീസ് ഡോക്ടർ അനിയൻ തോമസ്. നാലാമത് 1979 ദേവീ നഴ്സിംഗ് ഹോം ഡോക്ടർ വിജയൻ ഭാര്യ ജയ വിജയൻ.

ഡോക്ടർ ഗോപിനാഥിൻ്റെ രണ്ടു പുസ്തകങ്ങൾ

1. ജനന മരണ ചിന്തകൾ (ഒരു ഡോക്ടറുടെ ചികിൽസാനുഭവങ്ങൾ )
( 2009) അവതാരിക എഴുതിയത് പ്രസിദ്ധ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ.
2. ഈ മനോഹര ഭൂമി ( യാത്രാനുഭവങ്ങൾ ) ( 2012 ) അവതാരിക എഴുതിയത് പ്രസിദ്ധ സാഹിത്യ കാരൻ. പി. ആർ. നാഥൻ;
ഈ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് വോയീസ് പബ്ളിക്കേഷൻ, മഞ്ചേരി .ചീഫ് എഡിറ്റർ സെബാസ്റ്റ്യൻ മാസ്റ്റർ. നിലമ്പൂർ വാഹനങ്ങളില്ലാതെ എപ്പോഴെങ്കിലും വരുന്ന മുള ലോറികളും മരലോറികളും പോത്തും വണ്ടികളും മാത്രമായിരുന്നു- ‘നല്ല മനുഷ്യ സ്നേഹമുള്ളവരാണ് നിലമ്പൂരിലെ ജനങ്ങൾ.അതുകൊണ്ടുതന്നെ നിലമ്പൂർ വിട്ടു പോകാൻ വളരെ പ്രയാസവുമാണെന്ന് ഡോക്ടർ പറയുന്നു.

സുലാജ് നിലമ്പൂർ

RELATED ARTICLES

1 COMMENT

  1. വളരെ ലളിതമായി നല്ല വിവരണം അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ