Sunday, May 10, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം 12) ' കണ്ണൻ '...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം 12) ‘ കണ്ണൻ ‘ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ .

അപ്പുറത്തുനിന്നും ‘ദേവകിയമ്മേ ‘എന്ന വിളി കേട്ട് കയ്യാലയിൽ ഇരുന്ന ഉപ്പൻ മാവിന്റെ ചില്ലയിലേക്ക് പറന്നുയർന്നു.

അങ്ങേ വീട്ടിലെ ഉണ്ണിക്കുട്ടന്റെ അമ്മയാണ്.
തൊണ്ടിയില പറിക്കാൻ വന്നതാണ്.
അവരുടെ പശു പെറ്റിക്കുന്നു.
മൂരിക്കിടാവായതുകൊണ്ട് അവർക്ക് വലിയ സന്തോഷമൊന്നുമില്ല.ഒരു പശുക്കിടാവിനെയാണ് ആഗ്രഹിച്ചിരുന്നത്.

പ്രഭുവിന്റെ വീട്ടിൽ നിന്നും കിടാവായിരിക്കുമ്പോൾ വളർത്താൻ വാങ്ങിയതാണ് അതിനെ.
അത് പ്രസവിക്കുമ്പോൾ കിടാവിനെ എടുത്തിട്ട് പശുവിനെ തിരികെ നൽകണം.

അതാണ് വ്യവസ്ഥ.

ഇപ്പോഴത്തെത് മൂരിക്കുട്ടൻ ആയതിനാൽ അടുത്ത കുഞ്ഞ് ഉണ്ടാകുന്നതുവരെ അവർഅതിനെ വളർത്തിയേക്കും.

പൊക്കമുള്ള കയ്യാലയിൽ വേരുപിടിച്ച് ഉറച്ചിരിക്കുന്ന തൊണ്ടിയില പറിക്കാൻ അപ്പുക്കുട്ടൻ സഹായിച്ചു. കൂടാതെ കല്യാണി ച്ചേച്ചിയോടൊപ്പം പോവുകയും ചെയ്തു.

കിടാവിനെ ഒന്ന് കാണാമല്ലോ.

ഇറയത്ത് ഉണ്ണി ഇരിക്കുന്നുണ്ട്.
പശുവിന്റെ'” മാച്ച് ‘”പോയിക്കഴിഞ്ഞിട്ടില്ല.
അത് ഒരു പ്ലാസ്റ്റിക് കൂടിൽ ചുവന്ന വെള്ളം നിറച്ചതു പോലെ പിൻഭാഗത്ത് തൂങ്ങി കിടക്കുന്നുണ്ട്.
പശു കിടാവിനെ നക്കി തോർത്തിയപ്പോഴേക്കും അത് കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുകയും വേച്ചു വീഴുകയും ചെയ്തുകൊണ്ടിരുന്നു..

കിടാവിനെ കാണാൻ നല്ല ഓമനത്തമുണ്ട്.

കണ്ണുകൾക്ക് ചുറ്റും മഷി എഴുതിയ പോലെയാണ്.

നെറ്റിയിൽ വെളുത്ത “ചുട്ടി”യും ഉണ്ട്.

നമുക്ക് ഇവനെ കണ്ണൻ എന്ന് വിളിക്കാം. അപ്പുക്കുട്ടൻ അഭിപ്രായപ്പെട്ടു.

“ഉണ്ണീ, നീയും കൂടി ചെന്ന് പ്ലാവില വെട്ടിക്കൊണ്ടുവാ…”

ഉണ്ണിയുടെ അമ്മ പറഞ്ഞു.

അപ്പുക്കുട്ടനും ഉണ്ണിയും കൂടി ദേവസ്യച്ചേട്ടന്റെ പറമ്പിലേയ്ക്കു പോയി.

കപ്പയ്ക്ക് തടമെടുത്തു കൊണ്ടിരുന്ന ദേവസ്യച്ചേട്ടൻ അത് നിർത്തിയിട്ട് പ്ലാഞ്ചവർ വെട്ടിയിട്ടു.
കൂടെ കുറെ തൊണ്ടിയിലയും.
“മാച്ച്” പോകാൻ അത് നല്ലതാണത്രേ.

. കുട്ടികൾ അതുമായി ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മ ഉണക്കക്കപ്പ വേവിച്ചതും തിരണ്ടി മീൻ ചുട്ട് ഇടിച്ചതും കട്ടൻകാപ്പിയും എടുത്തുവെച്ച് കാത്തിരിക്കുകയായിരുന്നു.
,…………………………..
അപ്പു പോകാനിറങ്ങുമ്പോൾ ഉണ്ണി ചോദിച്ചു.

“എങ്ങോട്ടാ”?

” അവതകുന്നിലേക്ക് “.

അപ്പു പറഞ്ഞു.

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു.
ഉണ്ണിയെ വീട്ടിൽ നിന്നും ഒരിടത്തും അങ്ങനെ വിടാറില്ല.
മക്കൾ ഇല്ലാതിരുന്ന് എട്ടു കൊല്ലം കഴിഞ്ഞാണ് അവന്റെ മാതാപിതാക്കൾക്ക് അവനെ കിട്ടിയത്.
അതുകൊണ്ടു തന്നെ തോട്ടിലോ,പുഴയിലോ, എന്തിന് മറ്റു കുട്ടികൾ കളിക്കുന്നിടത്തു പോലും പോകാൻ അവന് അനുവാദമില്ല.
കൂട്ടുകാർ ഓരോ കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ അവന് കൊതിയും നിരാശയും വരും..

എന്നാൽ ഇന്നിപ്പോൾ അങ്ങനെയല്ല.
അവനു കൂട്ടുകൂടാൻ ഒരു പുതിയ അതിഥിയെ കിട്ടിയിരിക്കുന്നു. കുഞ്ഞിക്കിടാവിനെ നിർനിമേഷനായി നോക്കിക്കൊണ്ടു നിന്ന അവന്റെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.

(തുടരും……………)

✍ സോഫിയാമ്മ ജോസ്, വാഴക്കുളം , മുവാറ്റുപുഴ .

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com