Friday, May 16, 2025
Homeകഥ/കവിതതങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ (തുടർക്കഥ, ഭാഗം - 1) ✍അശോകൻ ചേമഞ്ചേരി

തങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ (തുടർക്കഥ, ഭാഗം – 1) ✍അശോകൻ ചേമഞ്ചേരി

അശോകൻ ചേമഞ്ചേരി

“അല്ല നാളെയല്ലേ ജോർജ് കുട്ടിയുടെ വിവാഹം”. ആരോടെന്നില്ലാതെ അവിടെ കൂടി നിന്ന സഹപ്രവർത്തകരോടായി തോമസിന്റെ ചോദ്യം ?.
നാളെയാണോ , നോക്കട്ടെ കത്ത് കൈവശമുണ്ടെന്ന് പറഞ്ഞ് രാഘവൻ പേഴ്സിൽ നിന്നും കത്തെടുത്തു തിയ്യതി ഉറക്കേ വായിച്ചു. 22-5-1985 ഞായർ ആണ് വിവാഹം.
ഇന്ന് വെള്ളി നാളെ ശനി . വിവാഹത്തിന്റെ തലേ ദിവസം നാളെ ശനിയാഴ്ചയാണ്.
തോമസ് കുട്ടിയുടെ വിവാഹകത്ത് എല്ലാവർക്കും പ്രത്യേകമായി ലഭിച്ചിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നറിയാമെങ്കിലും ക്ഷണിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. നാട്ടിൽ നിന്നൊരു കത്തയച്ചാൽ മസ്കത്തിൽ എത്താൻ 14 ദിവസമെടുക്കും. നാട്ടിലേപോലെ പോസ്റ്റ്മാൻ ഇവിടെ ഇല്ല. പോസ്റ്റോഫീസിൽ പണമടച്ചാൽ ഒരു ബോക്‌സും അതിനൊരു നമ്പറും ലഭിക്കും. ഈ നമ്പറിലേക്ക് വരുന്ന കത്തുകൾ എല്ലാം ഈ മ്പോക്സിൽ നിക്ഷേപിക്കുന്ന തോടെ പോസ്റ്റോഫീസ് ജീവനക്കാരുടെ ഉത്തരവദിത്വം കഴിഞ്ഞു. ചാവിയുമായി ചെന്ന് തുറന്ന് കത്തെടുക്കാം. അതാണ് രീതി. ഇങ്ങനെ നാട്ടിലേക്ക് ഒരു കത്തയച്ച് അതിന്ന് കൃത്യ സമയത്ത് മറുപടി അയച്ചാൽ ചുരുങ്ങിയത് 28 ദിവസം പിടിക്കും മറുപടി ലഭിക്കാൻ .
ജോർജ് കുട്ടിയുടെ കല്യാണം ഇങ്ങെത്തിയല്ലോ , ഇനിയിപ്പം എന്താ ചെയ്യാ… വടകരക്കാരൻ രാഘവന്റെ ആശങ്ക അവിടെ കൂടിയവരോടായി പങ്കു വെച്ചു.
വിവാഹ ദിവസം നമ്മൾ ഒരു പാർട്ടി നടത്തിയാലോ? തോമസിന്റെ ചോദ്യം.
“അതൊന്നും വേണ്ടപ്പ പാർട്ടിയൊക്കേ അവൻ വന്നതിന്നുശേഷം സൗകര്യം പോലെ നടത്താമല്ലോ. രാഘവന്റെ അഭിപ്രായം എല്ലാവരും തലയാട്ടി സ്വീകരിച്ചു.

പിന്നെ നമ്മൾ ഉടനെ ചെയ്യേണ്ടത് ജോർജ് കുട്ടിയുടെ വിവാഹത്തിന്ന് മംഗളാശംസകൾ അറിയിച്ചു കൊണ്ട് ടെലഗ്രാം അടിക്കുകയാണ്. ജോർജ് കുട്ടിയുടെ നാട്ടുകാരനും അടുത്ത സുഹൃത്തുമായ രാജൻ പറഞ്ഞു. ഒപ്പം സ്വന്തം അനുഭവം പങ്കുവെക്കുകയും ചെയ്തു.
“എന്റെ വിവാഹത്തിന്ന് നിങ്ങൾ ഓരോരുത്തരും എന്റെ സലാലയിലുള്ള സുഹൃത്തുക്കളും ഇതു പോലെ ടെലഗ്രാം അടിച്ചു, അത് ഒന്നിച്ച് പോസ്റ്റ് മേൻ കൊണ്ടുവന്നത് കല്യാണം കഴിഞ്ഞു പിറ്റേദിവസം രാവിലെയാണ്. ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു. ഇത് നാട്ടിലും വീട്ടിലും ചർച്ചയായി . ഇതു കണ്ട് ഭാര്യ സുലോചന എന്നോട് ചോദിച്ചു” ചേട്ടന് ഇത്രയൊക്കെ കൂട്ടുകാർ ഗൾഫിൽ ഉണ്ടോ”?എന്ന് . അതു കേട്ട് ഞാൻ ഭാര്യയുടെ മുമ്പിൽ അഭിമാന പുളകിതനായി.

ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ വിഷമത്തോടെ അവൾ പറഞ്ഞു”അവിടെ ചെന്നാൽ ഈ ഉള്ളവളെ ഓർക്കണെ , അവിടെ കൂടുതൽ കൂട്ടുകാരെക്കേ ഉള്ളതല്ലേ,അതുകൊണ്ട് ഓർമ്മിപ്പിച്ചതാണ്.
അതു പോലെ ജോർജ് കുട്ടിയുടെ വിവാഹത്തിനും നാം ഓരോരുത്തരും ടെലഗ്രാം അടിക്കണം. ഞാറാഴ്ച വിവാഹം കഴിഞ്ഞു തിങ്കളാഴ്ച ഉച്ചക്ക് മുമ്പായി പോസ്റ്റുമാൻ ടെലഗ്രാമുമായി അവന്റെ വീട്ടിലെത്തണം. അതുകൊണ്ട് നാളെത്തന്നെ എല്ലാവരും ഒരുമിച്ച് ടെലഗ്രാം അടിക്കണം. രാജന്റെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു.
അപ്പോൾ തോമസ് പറഞ്ഞു തീരുമാനമെടുത്താൽ മാത്രം പോര, അത് പ്രാവർത്തികമാക്കുന്ന കാര്യത്തിലും തീരുമാനം വേണം.
ടെലഗ്രാം ചെയ്യാൻ എല്ലാവരും ഡ്രൈവർ കൃഷ്ണൻ കുട്ടിയേ ചുമതലപ്പെടുത്തി.
അപ്പോൾ കൃഷ്ണൻ കുട്ടി പറഞ്ഞു”എല്ലാവരും ടെലഗ്രാമടിക്കാനുള്ള പണവും പേരും തരണം . അങ്ങനെ തരുന്നവരുടെതു് മാത്രമേ ടെലഗ്രാം ചെയ്യുകയുള്ളൂ , എന്ന മുന വെച്ച മുന്നറിയിപ്പും കൃഷ്ണൻ കുട്ടിയിൽ നിന്നുണ്ടായി.
ഡ്രൈവർ ആയതിനാൽ കത്തെടുക്കാൻ പോസ്റ്റാഫീസിൽ പോകുമ്പോൾ , കവർ വാങ്ങണെ , സ്റ്റാമ്പ് വാങ്ങണെ , ഇല്ലൻറ് വാങ്ങണെ എന്നെല്ലാം വിളിച്ച് പറയുമ്പോൾ കൊണ്ടുവന്നു തന്ന വകയിൽ പലരും പണം തരാനുണ്ട് ,അതുപോലെ ഇതും എന്റെ ചില വിലാക്കാമെന്ന് കരുതേണ്ട .” ഈ മുന്നറിയിപ്പ് പലരേയും കൊള്ളിക്കുന്നതായിരുന്നു അത്.
ഇത് കേട്ട് ക്ഷുഭിതനായി തോമസ് ചോദിച്ചു ഞാൻ വല്ലതും തരാനുണ്ടോ?ഉണ്ടെങ്കിൽ പറയൂ , ഇപ്പോൾ ഇവിടെ വെച്ച്തരാം.
ഉടനെ കൃഷ്ണൻ കുട്ടിയുടെ മറുപടി ” തോമസ് എല്ലാം കൃത്യമായി തരാറുണ്ട് , അതുപോലെ കൃത്യമായി തരുന്നവർ വേറെയും ചിലരുണ്ട്. പിന്നീട് തരുന്നവരും ഒരിക്കലും തരാത്തവരുമുണ്ട്.ഏതായാലും എന്റെ കയ്യിൽ പണം കൂട്ടിയിടാനില്ല. അക്കാര്യമാണ് സൂചിപ്പിച്ചത്.
അപ്പോൾ തോമസ് പറഞ്ഞു ഇനി സംസാരം വേണ്ട എല്ലാവരും ഇവിടെ വെച്ച് ഇതാ ഇപ്പോൾ തന്നെ പണവും പേരും എന്നെ ഏല്പിക്കുക ഞാൻ കൃഷ്ണൻ കുട്ടിക്ക് കൈമാറാം.  തോമസ് നേതാവായി പണം കളക്ട് ചെയ്തു കൃഷ്ണൻ കുട്ടിയേ എല്പിച്ചു. പ്രശനം രമ്യമായി പരിഹരിച്ചു.

തുടരും..

അശോകൻ ചേമഞ്ചേരി✍

RELATED ARTICLES

2 COMMENTS

  1. 1985 കളിലെ ഗൾഫ് ജീവിതം എങ്ങനെ ആയിരുന്നു എന്ന് ‘മനസിലാക്കാൻ ആദ്യ അധ്യായത്തിലൂടെ തന്നെ കഴിഞ്ഞു. കുറച്ചുകൂടി കഥ വേണമായിരുന്നോ? പെട്ടെന്ന് വായന തീർന്ന പോലെ തോന്നി.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ