Tuesday, July 15, 2025
Homeഅമേരിക്ക'കൗതുക വാർത്തകൾ' (15) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (15) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) അച്ഛന്റെ ചെരുപ്പുപോലൊരു കെയ്ക്ക്.

ചെരുപ്പിന്റെ അതേ ആകൃതിയില്‍ കെയ്ക്ക് തയ്യാറാക്കി അച്ഛന് പ്രാങ്ക് നല്‍കി യുവതി. കെയ്ക്ക്‌സ് ബൈ മേറിയന്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ
വീഡിയോ ക്രിയേറ്ററായ മേറിയന്‍ സര്‍ക്കീസ്യന്‍ എന്ന യുവതിയാണ് പ്രാങ്കിന്റെ വീഡിയോ പങ്കുവെച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

റിയലിസ്റ്റിക് കെയ്ക്ക് നിര്‍മാതാവായ യുവതി തന്റെ പിതാവ് ഉപയോഗിക്കുന്ന ചെരുപ്പിന്റെ അതേ രൂപത്തിലുള്ള സ്ലിപ്പര്‍ കെയ്ക്ക് തയ്യാറാക്കിയാണ് പിതാവിനെ പ്രാങ്ക് ചെയ്തത്.

ചോക്ലേറ്റും ബ്രഡ്ഡും ഉപയോഗിച്ചാണ് യുവതി ചെരുപ്പ് നിര്‍മിച്ചത്. ചെരുപ്പില്‍ അഡിഡാസ് എന്നും മാര്‍ക്കും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ ചെരുപ്പ്
തന്നെയാണെന്ന് തോന്നുംവിധമായിരുന്നു കെയ്ക്കുണ്ടായിരുന്നത്. സ്ലിപ്പര്‍ കെയ്ക്ക് തയ്യാറാക്കി കഴിഞ്ഞ് അല്‍പനേരത്തിനകം യുവതിയുടെ അച്ഛന്‍ അവിടെയെത്തി
ചെരിപ്പാണെന്ന് കരുതി സ്ലിപ്പര്‍ കെയ്ക്ക് ധരിക്കുന്നു. എന്നാല്‍ കാലെടുത്തുവെച്ചതും തകര്‍ന്നുപോയ ചെരിപ്പ് കണ്ട് അമ്പരന്ന അയാള്‍ പിന്നീട് അതുകണ്ട് ചിരിക്കുക യാണ് ചെയ്തത്.

B) ലോകത്തിലെ ഏറ്റവും വലിയ പുസ്തകം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ പുസ്തകം അബുദാബിയില്‍. അഞ്ചു ലോക റെക്കോര്‍ഡ് നേടിയ ഈ പുസ്തകം ചെറിയ പെരുനാൾ വരെ അബുദാബി അൽ വഹാദാ മാളിൽ പ്രദര്‍ശിപ്പിക്കും.

ദിസ് ഈസ് മുഹമ്മദ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന് അഞ്ചു മീറ്റര്‍ നീളവും 4.03 മീറ്റര്‍ വീതിയുമുണ്ട്. 431 പേജുകളുള്ള പുസ്തകത്തിന്‍റെ ഭാരം 1500 കിലോ. 15 പണ്ഡിതരും 300 തൊഴിലാളികളും ചേര്‍ന്ന് ഒന്‍പത് മാസംകൊണ്ട് നിര്‍മിച്ച പുസ്തകത്തിന് 1.1 കോടി ദിര്‍ഹം ചെലവുവരും. ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമിടയില്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം അബ്ദുല്ല അബ്ദുൽ അസീസ് ആൽ മുസ്ലിഹ് ആണ് രചിച്ചത്. വലുപ്പം, നീളം, വീതി, ഭാരം, വില എന്നിവയ്ക്കാണ് ഗിന്നസ് റെക്കോഡുകൾ ഉള്ളത്. അറബി ഭാഷയിലുള്ള പുസ്തകത്തിന്റെ യു.എ.യിലെ അവസാനത്തെ പ്രദർശനമാണിത്. നൂറുകണക്കിന് പേരാണ് പുസ്‌തകത്തെ അടുത്തറിയാനായി മാളിൽ എത്തുന്നത്.

C) മാങ്ങ ഓംലെറ്റ്

ഓംലെറ്റിലെ വൈവിധ്യം പരീക്ഷിക്കാത്തവർ വിരളമാണ്. അത്തരത്തിലൊരു ഓംലെറ്റ് പരീക്ഷണമാണ് ഭക്ഷണ പ്രേമികളെ സമൂഹിക മാധ്യമങ്ങളില്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലെ ഒരു വഴിയോര ഭക്ഷണശാലയില്‍ നിന്നുള്ള വീഡിയോ ആണ് ഇന്‍സ്റ്റഗ്രമിലൂടെ പ്രചരിക്കുന്നത്.

മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുന്നതും തുടര്‍ന്ന്, പച്ചക്കറികളും മസാലകളും ചേര്‍ത്ത മിശ്രിതം ബട്ടര്‍ ചേര്‍ത്ത പാനിലേക്ക് ഒഴിക്കുന്നതും കാണാം. പിന്നീട് ചേര്‍ക്കുന്ന ചേരുവയാണ് വീഡിയോയുടെ ഹൈലൈറ്റ്‌. കുനു കുനാ അരിഞ്ഞ മാമ്പഴത്തിന്റെ കഷ്ണങ്ങള്‍. പഴുത്ത മാമ്പഴ കഷ്ണങ്ങള്‍ ഓംലെറ്റിന്റെ മുകളില്‍ വിതറി, അവസാനം കുറച്ച് സോസും മസാലപ്പൊടികളും ചേര്‍ക്കുന്നതാണ് ‘മാമ്പഴ ഓംലെറ്റിന്റെ’ തയ്യാറാക്കുന്നതിൻ്റെ അവസാന ഘട്ടം.

ഓംലെറ്റിനോടുള്ള അനാദരവാണെന്നും മാമ്പഴം ഇങ്ങനെ പാഴാക്കികളയണോ തുടങ്ങി നിരാശനിറഞ്ഞ പ്രതികരണങ്ങളാണ് ഏറെയും. പുതിയ പരീക്ഷണത്തോട് താത്പര്യം കാണിച്ചവരുമുണ്ട്. മുമ്പ് ചില്ലി ഓറിയോ ഓംലെറ്റ്, ഗുലാബ് ജാമുന്‍ ഓംലെറ്റ്, ചിപ്‌സ് ഓംലെറ്റ് തുടങ്ങിയവയും ശ്രദ്ധ നേടിയിരുന്നു.

D )പൂച്ചയുടെ മീശ

പൂച്ചയ്ക്ക് മീശ ഉള്ളത് എന്തിനാണെന്ന് അറിയാമോ?
പൂച്ചയ്ക്ക് ചുറ്റുമുള്ള വഴി മനസ്സിലാക്കാൻ മീശ സഹായിക്കുന്നു . മീശ വളരെ സെൻസിറ്റീവായതിനാൽ കാറ്റിൽ വരുന്ന ചെറിയ ദിശാമാറ്റം പോലും അവയ്ക്ക് തിരിച്ചറിയാൻ കഴിയും. ഉദാഹരണത്തിന്, രാത്രിയിൽ മീശ പൂച്ചയെ ഒരു മുറിയിലൂടെ കടന്നുപോകാനും ഒന്നിലും ഇടിക്കാതിരിക്കാനും സഹായിക്കുന്നു. എങ്ങനെ? ഫർണിച്ചറുകൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് മുറിയിലെ വായുപ്രവാഹങ്ങൾ മാറുന്നു. പൂച്ച മുറിയിലൂടെ നടന്ന് സോഫയെ സമീപിക്കുമ്പോൾ, സോഫയ്ക്ക് ചുറ്റുമുള്ള വായുപ്രവാഹത്തിലെ മാറ്റത്തെ അടിസ്ഥാനമാക്കി ഏത് ദിശയിലേക്ക് തിരിയണമെന്ന് പൂച്ചക്ക് മനസ്സിലാകും.

ഇന്ദ്രിയപരമായ ഗുണങ്ങൾക്ക് പുറമേ, പൂച്ചയുടെ മീശ അതിന്റെ മാനസികാവസ്ഥയുടെ ഒരു നല്ല സൂചകമാണ് . ഒരു പൂച്ചയ്ക്ക് ദേഷ്യം വരുമ്പോഴോ പ്രതിരോധശേഷി തോന്നുമ്പോഴോ, മീശ പിന്നിലേക്ക് വലിക്കപ്പെടും. അല്ലാത്തപക്ഷം, പൂച്ച സന്തോഷവതിയോ, ജിജ്ഞാസയോ, സംതൃപ്തിയോ ആയിരിക്കുമ്പോൾ, മീശ കൂടുതൽ വിശ്രമിക്കുകയും മുന്നോട്ട് തള്ളപ്പെടുകയും ചെയ്യും.

എന്നാൽ മീശയുടെ പ്രധാന ഉപയോഗം പൂച്ച ഒരു ദ്വാരത്തിലൂടെ കടന്നുപോകുമോ ഇല്ലയോ എന്ന് വിലയിരുത്താൻ സഹായിക്കുക എന്നതാണ് . ഒരു പൂച്ചയുടെ മീശയും അതിന്റെ ശരീരത്തിന്റെ വീതിയോളം തന്നെ വീതിയുള്ളതാണ് – ഒരുതരം സ്വാഭാവിക ഭരണാധികാരി പോലെ. മീശയുടെ അഗ്രഭാഗങ്ങൾ സമ്മർദ്ദത്തോട് സംവേദനക്ഷമതയുള്ളവയാണ്. ഒരു പൂച്ച തന്റെ ശരീരം ഒരു ദ്വാരത്തിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഒരു ദ്വാരത്തിലൂടെ തല അകത്തേക്കും പുറത്തേക്കും തള്ളി നിൽക്കുന്നത് നിങ്ങൾ കണ്ടേക്കാം. ദ്വാരത്തിന്റെ വീതി അവൻ നിർണ്ണയിക്കുന്നു, കൂടാതെ അതിൽ തനിക്ക് യോജിക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നു. രസകരമായ ഒരു കുറിപ്പ്: മനുഷ്യരെപ്പോലെ പൂച്ചകൾക്ക് യഥാർത്ഥ കോളർബോൺ ഇല്ല. ഇത് വളരെ ഇടുങ്ങിയ ദ്വാരങ്ങളിലൂടെ തിരിഞ്ഞ് വളച്ചൊടിക്കാൻ അവയെ അനുവദിക്കുന്നു.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ