1856 മെയ് ഒന്നിന് ഓസ്ട്രേലിയയിൽ എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് മെയ് ദിനം ആയി മാറിയത് എന്നതാണ് മെയ് ദിനത്തിന്റെ ആദ്യ ചരിത്രം 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേരെ പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. അതിന്റെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. എന്നാൽ 1904 മെയ് ഒന്ന് ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ എട്ടുമണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷീക ദിനമാണ് ലോക തൊഴിലാളിദിനമായി മാറിയതെന്നും ഒരു പക്ഷമുണ്ട് .സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം അന്നത്തെ യോഗം പാസ്സാക്കി.1909 ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ അർജന്റീനയിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അത് തൊഴിലാളി ദിനമെന്ന ആശയത്തിന് ആക്കം കൂട്ടി .എന്നാൽ അതിനു മുൻപ്
1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് കാൾ മാർക്സും ഏംഗൽസും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ് തൊഴിലാളികളെ സംഘടിക്കുവാൻ പ്രാപ്തതരാ ക്കിയത് എന്ന് സാമാന്യമായി പറയാം. 1850- ൽ ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. “യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം” എന്ന വാക്യത്തിൽ തുടങ്ങി, “സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ” എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പ്രസിദ്ധപ്പെടുത്തിയതിന്റെ പിറ്റേന്നാണ് 1848-ലെ ഫ്രഞ്ച് വിപ്ളവം പൊട്ടിപ്പുറപ്പെട്ടതെന്നത് തികച്ചും യാദൃച്ഛികം.
ഏംഗൽസ് തയ്യാറാക്കിയ ‘കമ്മ്യൂണിസ്റ്റ് കൺഫെഷൻ ഓഫ് ഫെയിത്ത്’ എന്ന ലഘുലേഖ. 1847 നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ ലണ്ടനിൽ ചേർന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ സമ്മേളനത്തിൽ ചർച്ചചെെയുകയും കൂടുതൽ കൃത്യതയോടെ തിരുത്തിയെഴുതാൻ നിർദേശിക്കുകയും ഏംഗൽസ് തന്നെ ‘പ്രിൻസിപ്പിൾസ് ഓഫ് കമ്മ്യൂണിസം’ എന്ന പേരിൽ ചോദ്യോത്തരരൂപത്തിൽ മറ്റൊരു പ്രമേയം അവതരിപ്പിക്കുകയും അതിന്മേൽ നടന്ന ചർച്ചകളിൽ നിന്ന് മികച്ച ഒന്ന് പുതുക്കിയെഴുതാൻ സമ്മേളനം നിർദേശിച്ചതാണ് പ്രധാനമായി നാലു ഭാഗങ്ങളാക്കി . ആമുഖം, ആശയങ്ങൾ(മൂന്നു ഭാഗം), ഉപസംഹാരം ഉൾപ്പെടുത്തി, ഉത്പാദന സംവിധാനത്തിന്റെ ഉടമസ്ഥരായ ബൂർഷ്വാസിയെ തൽസ്ഥാനത്തു നിന്നും ഉന്മൂലനം ചെയ്യാൻ അതിലൂടെ നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ ഉടച്ചുവാർക്കുമെന്നും വർഗ്ഗസമരം എന്ന പോരാട്ടത്തിലൂടെ അതിനു ശ്രമിക്കുമെന്നും,തൊഴിലാളി വർഗ്ഗത്തിന്റെ അടിയന്തര ലക്ഷ്യങ്ങൾ നേടുവാനും അവരുടെ താൽക്കാലിക താല്പര്യങ്ങൾ നടപ്പിലാക്കുവാനും ബൂർഷ്വാസിയിൽ നിന്നും സോഷ്യലിസത്തിലേക്കും, അവിടെ നിന്ന് കമ്മ്യൂണിസത്തിലേക്കുമുള്ള മാർഗ്ഗം വ്യക്തമായി തന്നെ വരച്ചുകാണിച്ചിട്ടുള്ള ഒരു കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്തിൽ പിന്നീട് നടന്ന പല തൊഴിലാളി, വിപ്ലവമുന്നേറ്റങ്ങളും അവരുടെ തത്ത്വ സംഹിതയായി ഈ കൃതിയാണ് കണക്കാക്കുന്നത്.ഇന്നും
ഏറെ വിമർശനങ്ങളും ചർച്ചകളും ഈ കൃതിയെ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട് .
“അദ്ധ്വാനം മാത്രം കൈമുതലായി ജീവിതോപാധി നടത്തുന്ന , ഉല്പാദനോപാധികളിന്മേൽ ഉടമസ്ഥാവകാശങ്ങളില്ലാത്ത ജനവിഭാഗങ്ങളെയാണ്” ഇടതുപക്ഷ കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രങ്ങൾ തൊഴിലാളിവർഗ്ഗം
എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
1923ലാണ് ഇന്ത്യയില്‍ ആദ്യമായി ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻറ സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിൽ മേയ് ദിനം ആഘോഷിച്ചു . ചെങ്കൊടി ഉയർത്തി മദ്രാസ് ഹൈകോടതിയുടെ മുമ്പിലും ട്രിപ്ലിക്കന്‍ ബീച്ചിലുംമാണ് സമ്മേളനങ്ങൾ നടന്നത്. പിന്നീട് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണ മെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.ഇന്ത്യയിൽ ത്രിപുര ഒഴിച്ചുള്ള മുഴുവൻ സംസ്ഥാനങ്ങളിലും മെയ് ഒന്ന് പൊതു അവധിയാണ് .
1899 ല്‍ ഇന്ത്യന്‍ റെയില്‍വേയിൽ ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ ഒരു പണിമുടക്കു ഇന്ത്യയിൽ നടന്നിട്ടുണ്ട്.അതിന് അക്കാലത്തെ പത്രങ്ങൾ പിന്തുണ കൊടുത്തുവെങ്കിലും സമരം ആളി കത്തിയില്ല .തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനു വേണ്ടി 1926ല്‍ നമ്മുടെ രാജ്യത്ത് ട്രേഡ് യൂണിയന്‍ ആക്ട് നിലവിൽ വന്നു. അതിനു ശേഷം കേരളത്തിൽ 1928 ജൂലൈയില്‍ നടന്ന റെയില്‍വേ പണിമുടക്കിനെത്തുടര്‍ന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ രൂപം കൊള്ളുകയും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമായി മാറി .അവകാശങ്ങൾ നേടിയെടുക്കുന്നതിന് പിന്നീട് എത്രയെത്ര സമരങ്ങളാണ് നടന്നത് .
ലോകത്തിൽ വിവിധ രാജ്യങ്ങൾ “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവീൻ “എന്ന മുദ്രാ വാക്യമുണർത്തി മെയ് ദിനം തൊഴിലാളി ദിനമായി കൊണ്ടാടുന്നു .എന്നാൽ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത് എന്നത് ചരിത്രത്തിന്റെ വൈരുധ്യമായി കണക്കാക്കാം. ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും തൊഴിലാളി ദിനം മറ്റ് ചില ദിവസങ്ങളിലാണ് ആഘോഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .മേയ് ഒന്നു മുതല്‍ ഒരാഴ്ച ചൈനയിൽ “വുയി” എന്ന പേരില്‍ പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ആഴ്ച വിനോദ സഞ്ചാര വാരമായി ആഘോഷിക്കുന്നു .ജര്‍മ്മനിയില്‍ ചിക്കാഗോ സംഭവം നടന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷം 1929 ല്‍ സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാര്‍ അവിടത്തെ മെയ് ദിന റാലി നിരോധിച്ചു.നിരോധനം ലംഘിച്ചു നടന്ന റാലിക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 32 തൊഴിലാളികള്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ മേയ് ദിനം “രക്തപങ്കിലമായ മേയ്” എന്നാണ് അറിയപ്പെടുന്നത്.
അസംഘടിതരായ പ്രവാസികളുൾപ്പടെ തൊഴിൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. തൊഴിലിടങ്ങളിലെ പീഡനങ്ങളും, വർധിച്ചു വരുന്ന തൊഴിൽ നഷ്ടങ്ങളും, വില സൂചികക്കനുസരിച്ചു വേതന വ്യവസ്ഥകൾ പരിഷ്കരിക്കാത്തതും, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അകൽച്ചയും സേവന വേതന വ്യവസ്ഥകളിലെ പാളിച്ചകളും എല്ലാം ആത്യന്തികമായി തൊഴിലാളികൾക്ക് തിരിച്ചടിയായി നിലനിൽക്കുന്നു. മുതലാളിത്ത വ്യവസ്ഥകളും പുത്തൻ സാമ്പത്തിക നയങ്ങളും ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളും ഒക്കെ വിവിധ രാജ്യങ്ങളിൽ തൊഴിലാളികൾക്ക് ഏറെ പ്രതിസന്ധികൾക്ക് വഴിവെച്ചിട്ടുണ്ട് .
കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ “അഥിതി തൊഴിലാളികൾ” എന്ന ഓമന പേരിൽ തൊഴിലിടങ്ങൾ പൂർണമായും കൈയ്യടക്കി അതാതു സ്ഥലങ്ങളിലെ ആളുകൾ ജോലിയിലാതെയോ മടിയന്മാരായോ നിൽക്കുന്ന ദയനീയ കാഴ്ചകൾ അത്ര സുഖമുള്ളതല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പടെ തൊഴിലാളികളെ വോട്ട് ബാങ്കായി മാത്രം കണ്ടു പൊടികൈകളിലൂടെ സംഘടിപ്പിച്ചു നിർത്തുന്നതും വർത്തമാന കാലത്തെ സ്ഥിരം കാഴ്ചയായി മാറുന്നു .ഏതായാലും തൊഴിലാളികളാണ് ഒരു സമൂഹത്തിന്റെ സമഗ്ര വികസനത്തിന്റെ ആണിക്കല്ല് .അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണാധികാരികൾ ഇറങ്ങി ചെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ രാജ്യ പുരോഗതി പോലും ചോദ്യ ചിഹ്നമായി മാറും. ശാസ്ത്ര സാങ്കേതികതയുടെ പുതിയ കാലത്തും തൊഴിലാളികൾ കാര്യമായ സാമൂഹിക മുന്നേറ്റം കൈവരിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ് എങ്കിലും നല്ല നാളയെന്ന സ്വപ്നം തൊഴിലാളികൾ ഓരോ മെയ് ദിനത്തിലും പങ്കു വെക്കുന്നു. ഏറെ തെറ്റി ധരിക്കപ്പെട്ട “പാടത്തു പണി വരമ്പത്തു കൂലി “എന്ന മഹത്തായ ഭാരത സംസ്കാരവും, തൊഴിലാളിയുടെ വിയർപ്പുണങ്ങുന്നതിനു മുൻപ് കൂലി നൽകണമെന്ന് പഠിപ്പിച്ച നബി വചനത്തിനും വർത്തമാന കാലത്തു ഏറെ പ്രസക്തിയുണ്ട്.തൊഴിലാളികളായി അംഗീകരിക്കാനായി സമരം ചെയ്യുന്ന തൊഴിലാളികൾ പോലുമുള്ള നമ്മുടെ കേരളത്തിൽ ഉൾപ്പടെ “വിദഗ്ദ്ധനായ ഒരു തൊഴിലാളി, എന്നും ലോകത്തിന് ഒരു നിധിയായി അവശേഷിക്കുന്നു” എന്ന വാക്കിന്റെ വില അധികാരികൾ മനസ്സിലാക്കട്ടെ എന്ന പ്രത്യാശയോടെ
മെയ് ദിനാശംസകൾ ….
🙏
മെയ്ദിനം ചരിത്രത്തിലൂടെ..
നല്ല അറിവ്