കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാല വായിക്കാത്തവർ വിരളം ആയിരിക്കും. ഒരുപാട് ഐതിഹ്യം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഉണ്ട് വളരെ രസകരമായ കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന കഥകൾ.
ഐതിഹ്യമാലകൾ കേവലം സങ്കല്പം മാത്രമാണ്. അതിന് യാഥാർഥ്യവുമായി ബന്ധം ഉണ്ടാകണം എന്നില്ല. അതിൽ പലതും പതിരും ഉണ്ടാകും. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പലതും പതിരാണ്. അതിൽ ഒന്നാണ് ഗുരുവായൂരപ്പൻ മാങ്ങാട്ടച്ചൻ ആയി വന്ന കഥ. ആരാണ് മാങ്ങാട്ടച്ചൻ സാമൂതിരിയുടെ മന്ത്രി. അങ്ങനെ പലതും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പലതും ഉണ്ട് ഉദാഹരണമായി. ഇപ്പോൾ കണ്ടു വരുന്ന പ്രവണത ക്ഷേത്രങ്ങളുടെ പഴക്കം വരെ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നോക്കി നിർണ്ണയിക്കുന്ന സ്ഥിതിയുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പതിരാണ് എല്ലാം എന്ന് പറയുന്നില്ല. ചിലതെല്ലാം ഉഹാപോഹങ്ങൾ നോക്കിയുള്ള കഥകൾ ഉണ്ട് പലതും…
ഐതിഹ്യമാലകൾ സത്യങ്ങളോ അർദ്ധ സത്യങ്ങളോ. കേവലം നിഗമനങ്ങൾ മാത്രമാകാം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല മലയാള സാഹിത്യത്തിന് മുതൽ കൂട്ടാണ്.
അതു പോലെ തന്നെ നമ്മുടെ പറയി പെറ്റ പന്തിരുകുലം വരരുചി എന്ന ബ്രാഹ്മണൻ പഞ്ചമി എന്ന പറയി പെണ്ണിനെ വിവാഹം കഴിച്ച കഥ. ഇതിൽ 12 മക്കളെയും ഉപേക്ഷിച്ച വരരുചി എന്ന ബ്രാഹ്മണൻ മഹത്വം ഉള്ളതായി. ചിത്രീകരിക്കപ്പെട്ടു. 12 കുലത്തിനും അവകാശികൾ ഉണ്ടാക്കി കൊടുത്തു എന്നാണ് ഈ കഥയിൽ പറയുന്നത്. പറയി പെറ്റ പന്തിരുകുലം കേവലം കെട്ടു കഥകൾ ഒരു പക്ഷെ നിഗമനങ്ങൾ ആയിരിക്കും. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലക്ക് സമാനമാണ് ഇതും.
പിന്നെ കായംകുളം കൊച്ചുണ്ണി അടക്കം പലരെയും ചരിത്രം മഹത്വമുള്ളവർ ആക്കി മാറ്റി. പഴശ്ശിരാജാവ് വൈരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്ന കഥയുടെ മുന ഒടിച്ചത് ചരിത്രകാരൻ എംജിഎസ് നാരായണൻ ആയിരുന്നു. അതുപോലെ വടക്കൻ പാട്ടുകളും മറ്റും ആരോമൽ ചേകവർ ചതിയൻ ചന്തു തുടങ്ങിയ കഥകൾ. ആരോമലിനെ കൊന്നത് ചന്തു അല്ലെന്ന് കേവലം സങ്കല്പം മാത്രം അത് സിനിമയാക്കിയത് എംടിയുടെ പേനയിൽ നിന്നാണ്..
ഇവിടെ പറഞ്ഞു വരുന്നത് ഐതിഹ്യമാലകൾ ചരിത്രം അല്ല. അവ സാങ്കല്പികവും ചിലപ്പോൾ സത്യവും ആയിരിക്കും.
👍👍
ബാക്കി അടുത്ത ലക്കം തുടരും എന്ന് പ്രതീക്ഷിക്കുന്നു..
എഴുതിയത് അത്രയും നന്നായിട്ടുണ്ട്
നല്ല അവതരണം