പിറ്റേദിവസം കൃഷ്ണൻ കുട്ടി ടെലഗ്രാം ചെയ്യുകയും റസീറ്റ് ഓരോരുത്തർക്കായി കൊടുക്കുകയും ചെയ്തു.
വൈകീട്ട് പതിവു പോലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ഒത്തുകൂടിയപ്പോൾ ചർച്ചാ വിഷയം തോമസ് കുട്ടിയേപ്പറ്റിയായി.
“ഓനൊരു പാവമാണ്” വടകരക്കാരൻ രാഘവന്റെ കമന്റ്.അങ്ങനെ പാവമൊന്നും അല്ല , സ്വന്തം കാര്യത്തിന്റെ ആളാണ് ,മറെറാരാളുടെ കമന്റ്.
“അതെന്താ അങ്ങനെ പറയാൻ കാരണം:എന്നായി മറെറാരാൾ?
” ഞാൻ ഈ ഇടെ വീട്ടിലേക്ക് അല്പം പണം അയക്കേണ്ട ആവശ്യത്തിന് ജോർജ് കുട്ടിയോട് പണം ആവശ്യപ്പെട്ടു, കയ്യിലുണ്ടായിട്ടും അവൻ തന്നില്ല.
ഇത് കേട്ട മറെറാരാൾ” ജോർജ് കുട്ടി എങ്ങനെ നിനക്ക് പണം തരും? മുമ്പൊരിക്കൽ നീ കടം വാങ്ങിയ പണം ഇതുവരെ തിരിച്ചു കൊടുക്കാത്തത് ആരും അറിഞ്ഞില്ലന്നാണോ നീ കരുതുന്നത്. ഇതോടെ കുറ്റം പറച്ചിൽ നിന്നു . കുറ്റാരോപിതന്റെ തല താണു. വേണ്ടിയില്ലായിരുന്നു കുറ്റം പറച്ചിൽ എന്നൊരു തോന്നൽ.
ജോർജ് കുട്ടിയുടെ നാട്ടുകാരനും അടുത്ത കൂട്ടുകാരനുമായ രാജന് പറയാനുള്ളത് മറെറാന്നാണ്. “എല്ലാ പ്രാവശ്യവും ലീവിന്ന് പോകുമ്പോൾ അവൻ സ്വർണ്ണ കോയിൻ കൊണ്ടുപോകും. സ്വന്തമായി മേശയും പൂട്ടും താക്കോലും ഇല്ലാത്തതിനാൽ വീട്ടിൽ ചെന്ന പാടെ അത് അച്ഛനെ ഏല്പിക്കും. അത് പിന്നീട് എന്താക്കിയെന്ന് മകൻ ചോദിക്കാറുമില്ല,അച്ഛൻ പറയാറുമില്ല. പെണ്ണന്വേഷണവും സുഹൃത്തുക്കളുടെ വീട് സന്ദർശനവുമായി ദിവസങ്ങൾ ചിലവഴിച്ച് ലീവ് കഴഞ്ഞു ഇങ്ങ് പോരും. ഇതാണ് കഴിഞ്ഞ മൂന്ന് ലീവിനും നടന്നതെങ്കിൽ നാലാമത്തെ പോക്കിന്ന് പെണ്ണൊപ്പിച്ചു. ടീച്ചറാണ് പേര് ഗ്രേസി . സാമ്പത്തികം കുറവാണെങ്കിലും നല്ലചേർച്ചയുണ്ട്. ഇത് എല്ലാം എല്ലാവർക്കും അറിയാവുന്നതാണെങ്കിലും ആദ്യമായി കേൾക്കുന്നതു പോലെ എല്ലാവരും കേട്ടിരുന്നു. തോമസേ ഇതു പോലൊന്ന് നീയും പോയി തരപ്പെടുത്തണം.ആഗ്രഹമില്ലാഞ്ഞിട്ടല്ല, രണ്ടു പെങ്ങന്മാരെ കെട്ടിച്ചു വിടേണ്ട ചുമതല എന്നെ ഏല്പിച്ചല്ലേ അങ്ങേര് കടന്നു കളഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് ഡ്രൈവർ കൃഷ്ണൻ കുട്ടി പതിവുപോലെ പോസ്റ്റാഫീസിൽ പോയി Box തുറന്നപ്പോൾ കത്തുകളുടെ കൂട്ടത്തിൽ ഒരു ടെലിഗ്രാമുമുണ്ട്. ടെലഗ്രാം ആർക്ക് വന്നാലും പൊട്ടിച്ച് വായിക്കും. അധികടെലഗ്രാമും മരണ വിവരം അറിയിച്ചു കൊണ്ടുള്ളതായിരിക്കും,അതിനാൽ മറ്റു കൂട്ടുകാരുമായി ആലോചിച്ച് സമയവും സന്ദർഭവും നോക്കി ടെലഗ്രാമിന്റെ ഉടമയെ ആശ്വസിപ്പിച്ച് വിവരം ധരിപ്പിക്കുകയാണ് രീതി. എന്നാൽ ഈ ടെലഗ്രാം ജോർജ് കുട്ടിയുടെ വീട്ടിൽ നിന്നാണ് , കല്യാണം ഭംഗിയായി നടന്നത് അറിയിക്കാൻ അയച്ചതാണ്, റൂമിൽ ചെന്ന് സൗകര്യം പോലെ പൊട്ടിക്കാം എന്ന് കരുതി കത്തിന്റെ കൂടെ റൂമിലേക്ക് എടുത്തു.
ജോലി കഴിഞ്ഞ് എല്ലാവരും റൂമിൽ എത്തിയ ശേഷം ടെലഗ്രാം വന്ന വിവരം കൃഷ്ണൻ കുട്ടി കൂട്ടുകാരെ അറിയിച്ചു. “ഓ..അത് ജോർജ് കുട്ടിക്ക് നമ്മളെല്ലാം മംഗളാശംസ അയച്ചതിന് മറുപടി വന്നതാണ് ഞാൻ പൊട്ടിച്ചില്ല.
എന്നാലും ഒരു ടെലഗ്രാം വന്നാൽ പൊട്ടിച്ച് വായിക്കേണ്ട എന്നായി രാഘവന്റെ ചോദ്യം
എന്നാൽ നീ പൊട്ടിച്ചു വായിക്കു എന്ന് തോമസ് .അതൊരു മക്കാറാക്കിയുള്ള പറച്ചിലായിരുന്നു. വാശിക്ക് രാഘവൻ ടെലഗ്രാം പൊട്ടിച്ചു വായിക്കാനറിയാത്തതു കൊണ്ട് ഇങ്ങനെ പറഞ്ഞു”ഇത് തോമസ് കുട്ടിയുടെ വിവാഹം ഭംഗിയായിക്കഴിഞ്ഞു എന്നറിയിച്ചു കൊണ്ട് വന്നതാണ്.
തോമസ് വിട്ടില്ല. ടെലഗ്രാം മലയാളത്തിലാണോ വന്നത് ?
അല്ല ഇംഗ്ലീഷിലാണ്.
അതിന്ന് നിനക്ക് ഇംഗ്ലീഷ് അറിയാമോ?
രാഘവൻ നിന്നു പരുങ്ങി.
ഒരാൾ രാഘവനിൽ നിന്നും വാങ്ങി,അതിലെ വാചകം കണ്ട് ഞെട്ടിപ്പോയി…
തുടരും..
കൊള്ളാം
വായിച്ചു വന്നപ്പോൾ ആകാംക്ഷ നൽകുന്ന രീതിയിലുള്ള നിർത്തൽ നോവൽ വായിക്കാൻ പ്രേരണ നൽകുന്നു. ഒരാഴ്ചത്തെ കാത്തിരിപ്പ് കുറച്ചു പ്രയാസം നല്ലെഴുത്ത്.
നല്ല കഥ