Thursday, May 15, 2025
Homeകഥ/കവിതപുനർജന്മം (കഥ) ✍സതി സുധാകരൻ പൊന്നുരുന്നി

പുനർജന്മം (കഥ) ✍സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

ഞാൻ പി.ജി കഴിഞ്ഞു നില്ക്കുമ്പോഴാണ് അമേരിക്കയിൽ ജോലിയുള്ള ചങ്ങനാശ്ശേരിക്കാരനായ ജോർജ്ജുകുട്ടി കല്ല്യാണക്കാര്യവുമായി കൂട്ടുകാരന്റെ കൂടെ എന്നെ പെണ്ണുകാണാൻ വന്നത്. പയ്യനെ എനിക്കിഷ്ടപ്പെട്ടു നല്ല ആരോഗ്യമുള്ള സുമുഖനായ ചെറുപ്പക്കാരൻ എന്റെ മനസ്സിനിണങ്ങിയ പയ്യൻ. ജോർജ്ജുകുട്ടി എന്നാണ് പേര് എന്നെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. വീട്ടുകാരായിട്ടാലോചിച്ചപ്പോൾ രണ്ടു വീട്ടുകാർക്കും എതിർപ്പില്ല സാമ്പത്തികമായി രണ്ടു കൂട്ടർക്കും മോശമില്ല. കല്ല്യാണം വേഗം നടത്താൻ ചെറുക്കന്റെ വീട്ടുകാർ താത്പര്യം കാണിച്ചു അധികം ലീവില്ല രണ്ടുമാസംകഴിയുമ്പോൾ തിരികെപോകണം പോകുമ്പോൾ പെൺകുട്ടിയെ കൊണ്ടുപോകും എന്റെ വീട്ടുകാർക്കും സമ്മതം അങ്ങനെ കല്ല്യാണം തീരുമാനിച്ചു ഞാൻ ഭാവിയിലെ സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ തുടങ്ങി പോകുന്നത് അമേരിക്കയിലേക്കല്ലേ അവിടുത്തെ വിശേഷങ്ങൾ പറഞ്ഞു കേട്ടിട്ടേയുള്ളു.

രണ്ടാഴ്ചകഴിയുമ്പോൾ മനസ്സമ്മതം അതു കഴിഞ്ഞ് പിറ്റേ ആഴ്ച കല്യാണം പറഞ്ഞു തീരുമാനിച്ച് ചെറുക്കന്റെ വീട്ടുകാർ തിരിച്ചു പോയി.

നല്ല രീതിയിൽ തന്നെ എന്റെ ഇടവകയിൽ വച്ച് മനസ്സമ്മതം കഴിഞ്ഞ്,പിറ്റേ ആഴ്ച ജോർജ്ജുകുട്ടിഎന്റെ കഴുത്തിൽ മിന്നുകെട്ടി. ഞാൻ വിചാരിച്ചപോലുള്ള ചെറുക്കനെ എനിക്കു കിട്ടി. കാണുന്നവർ പറഞ്ഞു,എന്തൊരു ചേർച്ച എല്ലാവർക്കും സന്തോഷമായി.

വിരുന്നു നടപ്പെല്ലാo കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും കൂടി അമേരിക്കയിലേക്കു യാത്ര തിരിച്ചു. നാട്ടിൽ വളർന്ന എനിക്ക് അമേരിക്ക ഒരു അത്ഭുതലോകമായിരുന്നു. അറിയില്ലാത്ത ഭാഷ വേഷവിധാനങ്ങളാണെങ്കിൽ പറയുകയും വേണ്ട ചിലപെണ്ണുങ്ങൾക്ക് തുണിധരിക്കുന്നത് അധികപ്പറ്റുപോലെയാണ്.
ഭക്ഷണവും വേറെ മോഡൽ ആണ്. എനിക്കു പാചകം അറിയാത്ത കാരണം കൂടുതലും പുറമെ നിന്നാണ് കഴിക്കുന്നത് അടുക്കളയിൽ അച്ചായൻ കയറി എന്തെങ്കിലും ഉണ്ടാക്കും ചെന്നപ്പോൾ മലയാളി കുടുംബത്തിനെ കൂട്ടു കിട്ടി. പറഞ്ഞു വന്നപ്പോൾ ഞങ്ങളുടെ അപ്പച്ചന്റെ സഹോദരിയുടെ മകളായ ലീലയും ഭർത്താവുമാണ്. എല്ലാത്തിനും സഹായത്തിന് ലീലയും ഭർത്താവും ഉണ്ടാകും കുറച്ചു ഭക്ഷണം ഉണ്ടാക്കാൻ എന്നെ പഠിപ്പിക്കയും ചെയ്തു.
ദിവസങ്ങളും മാസങ്ങും പോയതറിഞ്ഞില്ല വർഷം രണ്ടു കഴിഞ്ഞു. ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജോർജ്ജ് ഇച്ചായനായിരുന്നു. അത്രയ്ക്കും ജീവനായിരുന്നു എന്നെ

“സൂസന്നാമ്മേ നമുക്ക് ഏഴുമാസം ആകുമ്പോഴേക്കും നാട്ടിൽ പോകാം പ്രസവം അവിടെ മതി വീട്ടിലാകുമ്പോൾ അമ്മയും മറ്റെല്ലാവരും ഉണ്ടാകുമല്ലൊ” എനിക്കും സമ്മതമായിരുന്നു.വീട്ടുകാരെ കണ്ടിട്ട് രണ്ടു കൊല്ലമായി എന്റെ മനസ്സ് തൊടിയിലും പാടത്തുമായി ഓടി നടന്നു.

ജോർജ്ജിച്ചായൻ ജോലിക്കു പോകുമ്പോൾ ഞാൻ തനിച്ചായിരിക്കും ചിലപ്പോൾ ലീലാമ്മ വരും എത്രസന്തോഷമുള്ള ദിനങ്ങൾ ജോലികഴിഞ്ഞുവരുമ്പോൾ എന്നും പുറമേ പോകും ഭക്ഷണമെല്ലാം പുറമെ നിന്നായിരിക്കും കഴിക്കുന്നത് ഏഴുമാസം എങ്ങനെ പോയത് എന്നറിഞ്ഞില്ല പിന്നെ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളായിരുന്നു. ആറുമാസത്തെ ലീവെടുത്ത് ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

രണ്ടു വർഷംകഴിഞ്ഞ് നാട്ടിലേക്ക് എത്തിയതല്ലെ വീട്ടുകാർക്കും വലിയ സന്തോഷം.നാട്ടുകാരും കുശലാന്വേഷണത്തിനു വരുമായിരുന്നു. ഡോക്ടറെ ഇടയ്ക്ക് ഞാൻ കാണാൻ പോകും പിന്നെ ഇച്ചായന്റെ വീട്ടിലും പോകും. മാസങ്ങൾ ഓടിപ്പോയി പ്രസവത്തിന്റെ സമയം ആയി ഹോസ്പ്പിറ്റലിൽ എന്നെ അഡ്മിറ്റാക്കി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വലിയ കുഴപ്പമൊന്നും കൂടാതെ ഞാൻ പ്രസവിച്ചു നല്ല ഓമനത്വമുള്ള കുഞ്ഞ് . ഒരാഴ്ചക്കുള്ളിൽ ഹോസ്പ്പിറ്റലിൽ നിന്നും ഞങ്ങൾ എന്റെവീട്ടിലേക്കു പോന്നു .മോന്റെ കളിയും ചിരിയും കണ്ട് ദിവസങ്ങൾ കടന്നുപോയി.

ഇച്ചായന് പോകാനുള്ള സമയമായി ഞാൻ തത്ക്കാലം പോകുന്നില്ല എന്നു തീരുമാനിച്ചു കുഞ്ഞ് കുറച്ചു വലുതായിട്ട് പോകാമെന്നു പറഞ്ഞു. വീട്ടുകാരുടെ അഭിപ്രായവും അതു തന്നെയായിരുന്നു.

“ഈ പൊടിക്കുഞ്ഞിനേയും കൊണ്ടുപോയിട്ട് നോക്കാൻ ആര ഉള്ളത് ”

ഇച്ചായന്റെ അമ്മ ഇച്ചായൻ കേൾക്കെ പറഞ്ഞു. അങ്ങനെ ഇച്ചായൻ തന്നെ തിരിച്ചു പോയി.എന്തോ നഷ്ടപ്പെട്ടപോലെ ഇച്ചായൻ പോകുന്നതും നോക്കി നിന്നു ഞാൻ കരഞ്ഞു. അവിടെ ഒന്നിനും ഒരു കുറവും ഇല്ലെങ്കിലും അച്ചായനില്ലത്ത വീട് എനിക്കൊരു ശൂന്യത പോലെയായിരുന്നു. രണ്ടു വീട്ടിലും മാറി മാറി നിന്ന് മാസങ്ങൾ എണ്ണി തീർത്തു. വർഷം ഒന്നാവാറായി അച്ചായൻ മോന്റെ പിറന്നാളിന് വന്നു

മോന്റെ പിറന്നാൾ അച്ചായന്റെ വീട്ടിൽ വച്ച് വളരെ ആഘോഷപൂർവ്വം നടത്തി.ഈ പ്രാവശ്യം പോകുമ്പോൾ നമുക്ക് മൂന്നുപേർക്കും കൂടി പോകണം അപ്പോഴേക്കും മോന് ഒന്നര വയസ്സാകുമല്ലൊ ആറുമാസം വിരുന്നു സത്ക്കാരങ്ങളായിട്ട് പോയതറിഞ്ഞില്ല. ഞങ്ങൾ മൂന്നുപേരും കൂടി പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി എന്നേയും മോനേയും എന്റെ വീട്ടിലാക്കിയിട്ട് അച്ചായൻ ടൗണിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയതാണ്. സാധനങ്ങളെല്ലാം വാങ്ങി വരുന്ന വഴി വീടന്നടുത്തെത്താറായപ്പോൾ
വണ്ടിയുടെ ഒച്ച കേട്ട് മോനേയും എടുത്ത് ഞാൻ ഓടിച്ചെന്നതാണ് അപ്പോഴാണ് ഇച്ചായന്റെ വണ്ടി മരത്തിലിടിച്ച് താഴേയ്ക്കു മറിഞ്ഞു വിഴുന്നത് കണ്ടത്. ഞാൻ അലമുറയിട്ട് കരയുന്നതു കേട്ടിട്ട് എല്ലാവരും ഓടിയെത്തി. വണ്ടി നിവർത്തി ഡോർ തുറന്നപ്പോൾ ഇടിയുടെശക്തിയിൽ ഇച്ചായൻ മരിച്ചിരുന്നു. അവിടെ നിന്നും താങ്ങിയെടുത്ത് ഇറയത്തു കൊണ്ടുവന്ന് കിടത്തിയതുമാത്രമെ എനിക്കോർമ്മയുള്ളു. നീണ്ട അഞ്ചു വർഷം വേണ്ടി വന്നു എന്റെ മകനേപ്പോലും തിരിച്ചറിയാൻ എന്റെ ഓർമ്മ നഷ്ടപ്പെട്ടു.

കൺമുൻപിലാണ് എന്റെ ഇച്ചായൻ വണ്ടിയിടിച്ചു മരിച്ചത് ഞാൻ ജീവനില്ലാത്ത ഒരു ശവമായി മാറിയിരുന്നു.ആരോടും സംസാരിക്കില്ല മകനെ നോക്കില്ല എന്നെ ചികിത്സിക്കാൻ കൊണ്ടു പോകാത്ത സ്ഥലമില്ല കുറെ കൗൺസിലിങ്ങ് നടത്തി വർഷങ്ങൾ കഴിഞ്ഞു ഓർമ്മ തിരിച്ചു കിട്ടാൻ . കണ്ണടച്ചാൽ വണ്ടി ഇടിക്കുന്നതാണ് എന്റെ മുന്നിൽ കാണുന്നത് കുറെ കഴിഞ്ഞ് ഞാൻ നോർമ്മൽ ആയി തുടങ്ങി മോനെ നോക്കാമെന്നായി എന്റെ ആരോഗ്യം കുറേശ്ശെ വീണ്ടെടുക്കാൻ തുടങ്ങി.

ആ ഇടയ്ക്കാണ് എന്റെ അമ്മാവൻ അമേരിക്കയിൽ നിന്നും വീട്ടിൽ വരുന്നത് അവർക്കവിടെ രണ്ടു ഹോട്ടൽ സ്വന്തമായുണ്ട് എന്നെ അങ്ങോട്ടു കൊണ്ടുപോകാം കുഞ്ഞ് തത്ക്കാലം ഇവിടെ നില്ക്കട്ട ഇവളെ അവിടത്തെ ഹോട്ടലിലെ റിസപ്ഷനിൽ ഇരുത്താം ഇവൾക്കും ഒരു ചെയ്ഞ്ച് ആകുമല്ലോ അങ്ങനെ അമ്മാന്റെ കൂടെ ഞാനും മോനെ വീട്ടിൽ നിറുത്തി അമേരിക്കയി ലേക്കു യാത്രയായി.

എനിക്കു രണ്ടാമതൊരു പുനർജ്ജന്മം കിട്ടിയതുപോലെ തോന്നി ഇച്ചായൻ ജോലി ചെയ്ത സ്ഥലമായതു കൊണ്ട് എനിക്കും താത്പര്യക്കുറവൊന്നും തോന്നിയില്ല.

മോനില്ലാത്ത കുറവ് എന്നെ ഇടയ്ക്ക് അലട്ടിക്കൊണ്ടിരുന്നു. അമ്മായിയും മക്കളും കൂടെ ഉള്ളതു കൊണ്ട് അധികം ആലോചിച്ചിരിക്കാനും ഉള്ള സമയം ഉണ്ടാകാറില്ല. ഒരു ഹോട്ടൽ എങ്ങനെ നടത്താം എന്നതിന്റെ എല്ലാ കാര്യങ്ങളും പഠിച്ചു. കുറച്ചു കഴിഞ്ഞ് അമ്മാവന്റെ അനുവാദപ്രകാരം സ്വന്തമായി ഹോട്ടൽ തുടങ്ങി മകനെ എന്റെ അടുത്തേക്കുകൊണ്ടു വന്നു

ഇന്നു ഞാൻ മൂന്നു ഹോട്ടലിന്റെ ഉടമയാണ് മകൻ പ്രായമായി ഇതിനിടയിൽ പലരും കല്ല്യാണ ആലോചനകളുമായി വന്നെങ്കിലും ഞാൻ ഒന്നും സമ്മതിച്ചില്ല. ഇനിയെന്റെ ജീവിതത്തിൽ ഞാനും മകനും മാത്രം മതി ഇച്ചായനെ എനിക്കു മറക്കാൻ പറ്റില്ല.എന്റെ മകൻ വേറൊരാളുടെ കുത്തു കൊള്ളാൻ ഞാൻ സമ്മതിക്കില്ല. ഹോട്ടലിന്റെ കാര്യങ്ങളും, മകന്റെ കാര്യങ്ങളും നോക്കി ഞാൻ കാലങ്ങൾ കഴിച്ചു കൂട്ടുന്നു.

സതി സുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ