തെക്കു പടിഞ്ഞാറൻ ജില്ല ഒഴികെ ഡൽഹിയുടെ എല്ലാ ഭാഗങ്ങളിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കഴിയും. അടുത്ത കുറച്ച് മണിക്കൂറുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ചയും വിവിധ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നീരക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വരും ദിവസങ്ങളിൽ നിരവധി പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ് തുങ്ങിയ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും സെപ്റ്റംബർ 7 വരെ മഴ തുടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച, ഡെറാഡൂണ്‍, തെഹ്രി, ഉത്തരകാശി, നൈനിറ്റാള്‍, ചമ്പാവത്, ഉധം സിംഗ് നഗര്‍, പിത്തോറഗഡ്, ബാഗേശ്വര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, കഴിഞ്ഞ രാത്രി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേർ മരിച്ചതായി റിപ്പോർട്ട്. ജാർഖണ്ഡിലും ഉത്തരപ്രദേശിലും നദികൾ കരകവിഞ്ഞിരുന്നു. റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. അതേസമയം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു, പ്രളയം കൂടാതെ ചില ഭാഗങ്ങളിൽ സാധ്യത മുൻനിർത്തി സ്‌കൂളുകൾ അടച്ചിട്ടു. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാർഖണ്ഡും ഉത്തരപ്രദേശും അതീവ ജാഗ്രതയിലാണ്.



