അങ്കമാലി-ശബരിമല റെയില്‍പാത ഉടൻ യാഥാർഥ്യമാകും.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി
വിജയന്റെ നേതൃത്വത്തില്‍ മന്ത്രി വി. അബ്ദു റഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ്
ഇക്കാര്യം തീരുമാനമായത്.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ദ സംഘം ജൂലൈയില്‍ കേരളത്തിലെത്തും. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും.
എത്രയും പെട്ടെന്ന് റെയില്‍ പാത പൂർത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയില്‍പാതയ്ക്കാണ് ഇപ്പോള്‍ സർക്കാർ മുന്തിയ പരിഗണന നല്‍കുന്നത്. രണ്ടാമതായി റെയില്‍വേയുടെ മൂന്നും നാലും പാതകള്‍ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്. അതിനായുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും കേന്ദ്ര റയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.



