Wednesday, September 9, 2026
Homeകേരളംകൊറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; മാനേജ്മെൻ്റുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചർച്ച നടത്തും

കൊറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; മാനേജ്മെൻ്റുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചർച്ച നടത്തും

കൊറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി ചർച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചർച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ തല ചർച്ച. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ലേബർ കമ്മീഷണർ എന്നിവർ കമ്പനി ചർച്ച നടത്തും. കേന്ദ്രത്തിൻ്റെ ഇടപെടൽ വേണമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ കോറോ ഹെല്‍ത്ത് കോഴിക്കോട് കൊച്ചി ബ്രാഞ്ചുകളിലെ 900 ജീവനക്കാരാണ് പെരുവഴിയിലായത്. ലേബർ കോഡിൻ്റെ ചുവടുപിടിച്ചാണ് രണ്ടരമാസത്തെ ശമ്പളം നൽകി നോട്ടീസ് പോലുമില്ലാത്ത പിരിച്ചുവിടൽ. സാമ്പത്തിക പ്രശ്‌നം പറയുന്ന കമ്പനി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ റിക്രൂട്ട്‌മെൻ്റ് തകൃതിയായി നടത്തുന്നുണ്ടെന്നും കേരളത്തിലെ പിരിച്ചുവിടൽചൂണ്ടിക്കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മുൻ ജീവനക്കാർ പറയുന്നു.

പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച സിഐടിയു, തോഴിൽ സുരക്ഷയെ അട്ടിമറിക്കുന്ന നീക്കത്തെ ചുരുങ്ങുമെന്നും, പിരിച്ചുവിടൽ. കോറോ ഹെൽത്ത് ഒരു സൂചനയാണെന്ന് എ റഹീം എംപി പ്രതികരിച്ചു.

കൂട്ടപ്പിരിച്ചുവിടൽ അത്യന്തം പ്രതിഷേധാർഹമാണെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച ലേബർ കമ്മിഷൻ്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രശ്നം ഉടലെടുത്തത് വെള്ളിയാഴ്ച രാത്രിയോടെ പണം ജീവനക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് മുഴുവൻ നീക്കങ്ങളിൽ നിന്നും പിൻവലിച്ചു. നിലവിലെ ലേബർ കോഡ് അനുസരിച്ച് 300 ജീവനക്കാരിലേറെയുള്ള സ്ഥാപനത്തിൽ നോട്ടീസ് നൽകുന്ന നടപടികളെ നിയമവഴിയേക്കാൾ സമവായത്തിലൂടെ പരിഹാരം കാണാൻ മാത്രമേ സാധിക്കു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ