ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെട്ട 12 പേരുടെ പരിക്ക്. തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ചുഴിയിൽലേേലാല. 134 പേരുമായി സർവ്വീസ് നടത്തിയ എഐ 2379 വിമാനമാണ് ചുഴിയിലകപ്പെട്ടത്.
രണ്ട് ജോലിക്കാർ ഉൾപ്പെട്ട 12 പേർക്കാണ് പരിക്കേറ്റത്.
ആകാശച്ചുഴിയുടെ ആഘാതത്തിൽ വിമാനത്തിനും നേരിയ കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ അറിയിച്ചു. എന്നാൽ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും കമ്പനി വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ ആർക്കും ഗുരുതര പരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ചിലർക്ക് തലയ്ക്ക് ചെറിയ പരിക്കുകളും മറ്റ് ചിലർ ശരീരവും ചതവുകളും സംഭവിച്ചതായും അധികൃതർ അറിയിച്ചു.



