തൃശൂർ പൂരം:വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. കണിമംഗലം ശാസ്താവാണ് ആദ്യമെത്തിയത്. പിന്നാലെ മറ്റ് ഘടകഘടകപൂരങ്ങളും എത്തികൊണ്ടിരിക്കുന്നു.
രാവിലെ പതിനൊന്നോടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില് ചടങ്ങുകള് മാത്രമായാണ് ഇപ്രാവശ്യം തൃശൂർ പൂരം നടക്കുന്നത്.
വെടിക്കെട്ട് പൂര്ണമായും ഒഴിവാക്കി. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. സാമ്പിള് വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് തൃശൂർ സബ് ഡിവിഷണൽ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുൻപ് നിശ്ചയിച്ച സമയക്രമം കർശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.



