വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി അംഗനവാടിക്ക് സമീപം പ്രദേശ വാസികൾ കടുവയെ കണ്ടിരുന്നു. രാത്രി 7:20 ഓടുകൂടിയാണ് കടുവയെ കണ്ടത്.വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേർന്നാണ് കടുവയ്ക്കായി തെരച്ചിൽ നടത്തിയത്. തെർമൽ ഡ്രോൺ അടക്കം ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കടുവയുടെ ആക്രമണ ഭീതി നിലനിൽക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ 8,9 ,13 വാർഡുകളിൽ കർഫ്യൂ ഉണ്ടായിരുന്നു.
കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു. 5 ആടുകളെയാണ് ഇതിനകം കടുവ കൊന്നിട്ടുള്ളത്. കൂടുകൾ, ക്യാമറ എന്നിവ സ്ഥാപിച്ച് കടുവയെ കുരുക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. ‘ബത്തേരി, മാനന്തവാടി റേഞ്ചിലെ ആർആർ ടീമും വനപാലകരും ആണ് ദൗത്യം ഏറ്റെടുത്തിരുന്നത്



