രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി, പിണറായി വിജയനും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും വിഴിഞ്ഞതിനായി പ്രവർത്തിച്ചു’ എന്ന് ശശി തരൂർ. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും നടത്തിയത് ഉമ്മൻചാണ്ടിയായിരുന്നുവെന്ന് ശശി തരൂർ എം പി. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി. പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വിഴിഞ്ഞതിനായി പ്രവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഴിഞ്ഞത്തിനായി പ്രവർത്തിച്ചു. ആ വേദിയിൽ ഉമ്മൻചാണ്ടിയെകുറിച്ച് പറയാതെ പോയത് ശരിയായില്ല. വിഴിഞ്ഞം കടൽ കൊള്ളയെന്ന് പറഞ്ഞവരാണ് എൽ ഡി എഫ് എന്നും തരൂർ വിമർശിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ വേദിയിലെ സ്ഥാനം, ക്ഷണിച്ച സമയത്താണ് ഞങ്ങളൊക്കെ എത്തിയത്. ബിജെപി അധ്യക്ഷൻ നേരത്തെ വേദിയിലെത്തി. എല്ലാവരും അതൊരു അവസരമായി കണ്ടു. വിഴിഞ്ഞത് ബി ജെ പി അധ്യക്ഷൻ അവസരം ആയി കണ്ടു.



