Saturday, March 14, 2026
Homeഅമേരിക്കപഹൽഗാം മനുഷ്യരാശിയ്ക്കേറ്റ പ്രഹരം: ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദി

പഹൽഗാം മനുഷ്യരാശിയ്ക്കേറ്റ പ്രഹരം: ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദി

റിയോ ഡീ ജനീറ: ഭീകരവാദം മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും അതിനെ അപലപിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഭീകര വാദത്തിനെതിരെ ഇന്ത്യൻ പ്രധാനമന്ത്രി സംസാരിച്ചത്.

പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായുണ്ടായ ആക്രമണം ആയിരുന്നു. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങൾക്കും നന്ദിയെന്നും മോദി പറഞ്ഞു.

ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. ‘ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു.

പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കുമേറ്റ പ്രഹരമായിരുന്നു. ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’ മോദി പറഞ്ഞു.

പാകിസ്താനെ പേരെടത്ത് വിമർശിക്കാതെയായിരുന്നു ബ്രിക്സ് ഉച്ചകോടിയിലെ മോദിയുടെ പ്രസംഗം. ‘ഭീകരവാദത്തിൻ്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കി നോക്കാനാവില്ല.

വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുന്നതും സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് തത്ത്വമായിരിക്കണം.’ മോദി പറഞ്ഞു.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യക്ക് മാത്രമല്ല, മാനവരാശിക്കാകെയും തിരിച്ചടിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെ, ആർക്കെതിരെയാണ് ആക്രമണം നടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഭീകരാക്രമണങ്ങളെ വിലയിരുത്തിയാൽ അത് മനുഷ്യരാശിയോടുള്ള വഞ്ചനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ സമാധാനവും സുരക്ഷയും സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള സ്ഥാപനങ്ങളിൽ മൂന്നിൽ രണ്ട് മനുഷ്യരെയും കേൾക്കുന്നില്ല. ലോക സമ്പദ്‌വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവനകൾ നൽകുന്ന രാജ്യങ്ങൾക്ക് പ്രധാന തീരുമാനങ്ങളെടുക്കുന്ന വേദികളിൽ സ്ഥാനമില്ലെന്നും മോദി പറഞ്ഞു.

‘ഈ എഐ യുഗത്തിൽ സാങ്കേതികവിദ്യ ആഴ്ചതോറും മാറിക്കൊണ്ടിരിക്കുമ്പോൾ, 80 വർഷത്തിനിടയിൽ ആഗോള സ്ഥാപനങ്ങൾ ഒരു മാറ്റവും വരുത്താത്തത് അംഗീകരിക്കാനാവില്ല. 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയർ 20-ാം നൂറ്റാണ്ടിലെ ടൈപ്പ് റൈറ്ററിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ല!’ എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ആഗോള സമാധാനത്തിനും അഭിവൃദ്ധിക്കും ഭീകരവാദത്തെ മറികടക്കാൻ ബ്രിക്സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണം. ഭീകരവാദം പോലുള്ള വിഷയങ്ങളിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരവാദത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകിയാൽ അതിൻ്റെ വില നൽകേണ്ടിവരും.

ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ മടിക്കരുത്. ഭീകരവാദത്തിൻ്റെ ഇരകളെയും അതിനെ പിന്തുണക്കുന്നവരെയും ഒരേ ത്രാസിൽ തൂക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ‘സാഹചര്യങ്ങൾ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും സമാധാനമാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ നന്മ എന്നതിലാണ് മഹാത്മാഗാന്ധിയുടെയും ഗൗതമബുദ്ധൻ്റെയും നാടായ ഇന്ത്യ വിശ്വസിക്കുന്നത്. അതിനായുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകും.’ പ്രധാനമന്ത്രി പറഞ്ഞു.

ഗാസയിലെ സാഹചര്യവും മോദി സൂചിപ്പിച്ചു. ‘പടിഞ്ഞാറൻ ഏഷ്യ മുതൽ യൂറോപ്പ് വരെ ഇന്ന് ലോകം മുഴുവൻ തർക്കങ്ങളിലും സംഘർഷങ്ങളിലും നിറഞ്ഞിരിക്കുകയാണ്. ഗാസയിലെ മനുഷ്യരുടെ അവസ്ഥ ആശങ്കയുണ്ടാക്കുന്നു. സാഹചര്യങ്ങൾ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും സമാധാനമാണ് മനുഷ്യരാശിയുടെ ഏറ്റവും നല്ല വഴി എന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com