17.1 C
New York
Wednesday, March 29, 2023
Home India ലിറ്ററിൽ 8 രൂപവരെ വ്യത്യാസം, എല്ലാവരും കർണ്ണാടകയിലേക്ക്; അടച്ചുപൂട്ടി വയനാട്ടിലെ പമ്പ്, നഷ്ടക്കച്ചവടമെന്ന് ഉടമ.

ലിറ്ററിൽ 8 രൂപവരെ വ്യത്യാസം, എല്ലാവരും കർണ്ണാടകയിലേക്ക്; അടച്ചുപൂട്ടി വയനാട്ടിലെ പമ്പ്, നഷ്ടക്കച്ചവടമെന്ന് ഉടമ.

മാനന്തവാടി: കേരളത്തിലും കര്‍ണാടകത്തിലും ഡിസലിനും പെട്രോളിനും രണ്ട് വിലയാണ്. കേരളത്തിലേക്കാളും എട്ട് രൂപവരെ കുറവുള്ളതിനാല്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കര്‍ണാടകത്തിലെത്തി ഫുള്‍ടാങ്ക് എണ്ണയടിച്ചാണ് തങ്ങള്‍ക്കുണ്ടാകുന്ന അമിത ചെലവ് ലഘൂകരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനങ്ങളുടെ എണ്ണയടിക്കല്‍ വര്‍ധിച്ചതോടെ കച്ചവടം കുറഞ്ഞ് പമ്പ് തന്നെ അടച്ചുപൂട്ടേണ്ടി വന്നിരിക്കുകയാണ് വയനാട്ടിലെ ഒരു ഉടമക്ക്. തിരുനെല്ലി പഞ്ചായത്തില്‍ തോല്‍പ്പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പാണ് ജീവനക്കാര്‍ക്ക് കൂലി നല്‍കാനും പോലും കഴിയാത്തതിനാല്‍ അടച്ചുപൂട്ടിയിരിക്കുന്നത്.

ഡീസലിനും പെട്രോളിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ട് രൂപയുടെ സെസ് കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ നഷ്ടത്തിലേക്കായിരിക്കും പോക്കെന്ന് കണ്ടാണ് ഉടമയുടെ നടപടി. തോല്‍പ്പെട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് കുട്ടയിലെത്തിയാല്‍ എട്ട് രൂപവരെയാണ് ലിറ്ററില്‍ വ്യത്യാസം വരുന്നത്. ഇത് കണക്കിലെടുത്ത് ഇരുചക്രവാഹനയാത്രികര്‍ പോലും കുട്ടയിലെത്തി ഫുള്‍ടാങ്ക് പെട്രോളും വാങ്ങി കേരളത്തിലേക്ക് തിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് മാനന്തവാടി സ്വദേശിയായ പമ്പുടമ പറഞ്ഞു.

കേരളത്തിലെ വിലയും ഇതരസംസ്ഥാനങ്ങളിലെ വിലയും തമ്മില്‍ വലിയ അന്തരം വന്നതോടെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കീഴിലുള്ള പിമ്പിനെ വാഹനഉടമകള്‍ കൈയ്യൊഴിയാന്‍ ഇടയായത്. മുന്‍കാലങ്ങളില്‍ രണ്ട് രൂപയൊക്കെയായിരുന്നു വിലവ്യത്യാസം. ഇത് വര്‍ധിച്ച് എട്ട് രൂപവരെ എത്തിയെന്നാണ് ഉടമ ചൂണ്ടിക്കാട്ടുന്നത്. കാറുകളും ചരക്കുവാഹനങ്ങളും സ്ഥിരമായി വലിയ അളവില്‍ ഇന്ധനം നിറക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്.

കച്ചവടം ഗണ്യമായി കുറഞ്ഞതോടെ ജോലിക്കാരില്‍ ചിലരെ ഒഴിവാക്കി ഓടിച്ച് നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ലെന്ന് പമ്പുടമ പറഞ്ഞു. വര്‍ഷങ്ങളായി തോല്‍പ്പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഏതാനും മാസം മുന്‍പ് വരെ വലിയ വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വന്നതായിരുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ഇന്ധന സെസ് കൂടെ ഏര്‍പ്പെടുത്തിയതോടെ സ്ഥാപനം അടുത്തെങ്ങും തുറക്കാന്‍ കഴിയില്ലെന്ന ആശങ്കയും ഉടമ പങ്കുവെച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: