Monday, August 31, 2026
Homeഅമേരിക്കഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നു, ചിലകാര്യങ്ങൾ അറിയുവാൻ വേണ്ടി..

ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നു, ചിലകാര്യങ്ങൾ അറിയുവാൻ വേണ്ടി..

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി

ഏതെക്കെ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന മെഡിക്കൽ കാർഡ് അഫിലിയേഷൻ ഉള്ളത് ?

കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധന ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ കോഴിക്കോട് ,കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം , കാരിത്താസ് കോട്ടയം എന്നി കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

ആരാണ് ഈ ഹെൽത്ത് കാർഡിന് അർഹർ ?

ഫൊക്കാനയിൽ ഇന്ന് നൂറിലധികം അംഗസഘടനകൾ ഉണ്ട്, ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കും ഇത് ഉപയോഗിക്കാം. ഒരു കുടുംബത്തിന് ഒരു കാർഡ് മാത്രം മതി. ഫാമിലി എന്ന് ഉദ്ദേശിക്കുന്നത് വീട്ടിൽ ഉള്ള അച്ഛനയും അമ്മയും മക്കളും മാതാപിതാക്കളും ആണ് , അടുത്ത ബന്ധുക്കൾക്ക് വേണമെങ്കിൽ അവരുടെ പേരിൽ വേറെ കാർഡ് എടുക്കാവുന്നതാണ്.

ഈ കാർഡുകൊണ്ട് എന്താണ് പ്രയോജനം ?

അഞ്ചു മുതൽ ഇരുപത് ശതമാനം വരെ ഡിസ്‌കൗണ്ട്കൾ ഓഫർ ചെയ്യുന്നു , ഓരോ ഹോസ്പിറ്റലുമായുള്ള കോൺട്രാക്ട് അനുസരിച്ചു ഡിസ്‌കൗണ്ടിൽ വ്യത്യസം ഉണ്ട്. ഈ കാർഡ് വഴി പ്രേത്യക ചികിത്സ ഏർപ്പാട് ചെയ്യാനും ,ഓൺലൈൻ ആയി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഈ ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. വിവിധതരത്തിലുള്ള ഹെൽത്ത് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹെൽത്ത് കാർഡിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാർഡുമായി വരുന്നവരെ സഹായിക്കാവാനായി ഓരോ ഹോസ്പിറ്റലും ഓരോ കോർഡിനേറ്റേഴ്‌സിനെ ഏർപ്പെടുത്തിയിട്ടുമൂണ്ട്.

അമേരിക്കയിൽ ഇൻഷുറൻസ് ഉള്ളവർക്ക് ഈ കാർഡ് ഉപയോഗപ്പെടുമോ ?

അമേരിക്കയിലെ ഹെൽത്ത് ഇൻ ഷുറൻസ് കാർഡുകൾ എമെർജൻസി ഒഴിച്ച് കേരളത്തിലെ മിക്ക ഹോസ്പിറ്റലുകളിലും ഉപയോഗിക്കുവാൻ അമേരിക്കയിലെ ഹെൽത്ത് പ്രൊവൈഡേഴ്സ് അനുവദിക്കത്തില്ല,

നാട്ടിലെ ഹെൽത് ഇൻഷുറൻസ് ഉള്ളവർക്ക് ഈ കാർഡ് ഉപയോഗിക്കാൻ പറ്റുമോ ?

മറ്റ് ഹെൽത്തുഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നത് അതാതു ഹോസ്പിറ്റലുകളുടെ പോളിസി അനുസരിച്ചു മാത്രമായിരിക്കും . ഡബിൾ ഡിസ്‌കൗണ്ടുകൾ മിക്ക ഹോസ്പിറ്റലുകളും അനുവദിക്കത്തില്ല.

ഫൊക്കാനയുടെ അംഗങ്ങൾ അല്ലാത്തവർക്ക് ഈ കാർഡിന്റെ ബെനഫിറ്റ് കിട്ടുമോ ?

ഫൊക്കാനയുടെ അംഗങ്ങൾ അല്ലാത്തവർക്ക് ഈ കാർഡിന്റെ ബെനഫിറ്റ് കിട്ടത്തില്ല പക്ഷേ അവർക്ക് ഫൊക്കാനയുടെ ഏതെങ്കിലും മെംബെർ സംഘടനകളിൽ അംഗങ്ങൾ ആകുന്നത് വഴിയോ അല്ലെങ്കിൽ അവർ പ്രതിനിധികരിക്കുന്ന സംഘടന ഫൊക്കാനയുടെ മെംബെർ ആകുന്നത് വഴി ഈ ബെനിഫിറ്റിന് അർഹരാവുന്നതാണ്.

എന്താണ് ഫൊക്കാന മെഡിക്കൽ കാർഡിന്റെ ചരിത്രം ?

2020 ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറി ആയിരുന്ന സമയത്തു രാജഗിരി ഹോസ്പിറ്റൽ കൊച്ചിയുമായി സഹകരിച്ചു തുടങ്ങിയ മെഡിക്കൽ കാർഡാണ് ഇത്‌ , ആ കാലയളവിൽ 1000 ത്തിൽ അധികം ആളുകൾക്ക് പ്രയോജനം ലഭിച്ചിരുന്നു , എന്നാൽ ഇപ്പോൾ കേരളത്തിലെ ആറിൽ അധികം സൂപ്പർ സ്പെയേഷ്യലിറ്റി ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഇന്ന് ഈ കാർഡ് വിപുലീകരിച്ചിരിക്കുന്നത് , ഇത് മാറ്റ് ഒരു സംഘടനകൾക്കും അവകാശപ്പെടുവാൻ കഴിയാത്ത ഒരു കാര്യമാണ്.

ഫൊക്കാന മെഡിക്കൽ കാർഡിന് എന്തെങ്കിലും ഫീസ് ചാർജ് ചെയ്യുന്നുണ്ടോ ?

ഫൊക്കാനയുടെ സ്നേഹ സമ്മാനമായ ഈ കാർഡ് ഫ്രീ ആണ് , കാർഡ് പ്രിന്റിങ്ങും വിതരണവും ഉൾപ്പെടയുള്ള ലോജിസ്റ്റിക് ചെലവുകൾ ഫൊക്കാനയും, മെഡിക്കൽ ഡിസ്‌കൗണ്ടുകൾ അതാത് ഹോസ്പിറ്റലുകളുമാണ് നൽകുന്നത് . അഡ്മിഷൻ സമയത്തു ഹെൽത്ത് കാർഡ് ഹോൾഡർ ആണ് എന്ന് അറിയിക്കുക , ചില ഹോസ്പിറ്റൽസ് കാർഡ് കാണിക്കുവാൻ ആവിശ്യപ്പെട്ടേക്കാം.

എങ്ങനെയാണ് ഈ മെഡിക്കൽ കാർഡ് കിട്ടുന്നത് ?

താഴെ കാണുന്ന ലിങ്കിൽ ഇങ്കിൾ പേര് രജിസ്റ്റർ ചെയ്താൽ ഒരു മാസത്തിനകം കാർഡ് മെയിലിൽ അയച്ചു തരുന്നതായിരിക്കും , അതോടൊപ്പം അതാതു റീജയണിലെ ഫൊക്കാന ഒഫീഷ്യൽസ് മുഖേനയും ഈ കാർഡ് ലഭ്യമാക്കുന്നതാണ് .

Please Register in this link : https://medical.fokanaonline.org

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ