കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാണിജ്യ അളവിൽ എം.ഡി.എം.എ (MDMA) എന്ന സിന്തറ്റിക് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. മയക്കുമരുന്നിന്റെ ഉത്പാദനം, വിതരണം, കടത്തിക്കൊണ്ടുപോകൽ എന്നിവ നിയമം മൂലം നിരോധിച്ചിരിക്കെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് മാരക സിന്തറ്റിക് ലഹരി മരുന്നായ 245.100 ഗ്രാം എം.ഡി.എം.എ അന്തർസംസ്ഥാന കടത്തിലൂടെ എത്തിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
2026 ജൂൺ 25-ന് വൈകിട്ട് പൊൻകുന്നം വി.എച്ച്.എസ്.എസ്. ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.
അറസ്റ്റിലായവർ ചങ്ങനാശേരി പെരുന്ന, ഒളശ്ശപ്പുരയിടം വീട്ടിൽ ബാലന്റെ മകൻ നിബിൻ എൻ.ബി. (38), തൃക്കൊടിത്താനം, ഹാഷിം മൻസിലിൽ അനസ് ലെബയുടെ മകൻ ഹാഷിം ലെബ (29) എന്നിവരാണ്.
പിടിച്ചെടുത്ത എം.ഡി.എം.എയും കടത്തിനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾക്ക് ശേഷം
പ്രതികളെ കോടതിയിൽ ഹാജരാക്കും.
ബഹു. ജില്ലാ പോലീസ് മേധാവി K. M. സാബു മാത്യു IPS ന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ ശിവപ്രസാദ്, നജീബ് കെ.എ., സുനിൽകുമാർ, രമേഷ് കുമാർ, എ.എസ്.ഐ. സുനിൽ, സി.പി.ഒമാരായ നൗഷാദ്, അനിൽകുമാർ, ബിജി, സിബി, പ്രതാപൻ, ജസ്റ്റിൻ, വിനോദ് എ.പി., വിനോദ് ജോസഫ്, ശ്രീരാജ്, രോഹിത് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.



