സിബിഎസ്ഐ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ നടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ.ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. പുനർമൂല്യനിർണ്ണയ പോർട്ടലിലെ തകരാർ പ്രത്യേക സമിതി അന്വേഷിക്കും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണ്ണയ വിവാദങ്ങൾക്ക് പിന്നാലെയാണ് രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിന് മുമ്പ്, സിബിഎസ്ഇമാൻ രാഹുൽ സിങ് ഐഎഎസ്, പരീക്ഷകൾ, അക്കാദമിക്‌സ്, അഫിലിയേഷനുകൾ, നയ നിർവഹണം, പ്രധാന പരിഷ്‌കാരങ്ങൾ എന്നിവയുള്ള ബോർഡിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ചു.
ഭരണം, ധനകാര്യം, അഫിലിയേഷനുകൾ തുടങ്ങിയ പ്രധാന ഭരണപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് സെക്രട്ടറി ഹിമാൻഷു ഗുപ്ത. സിബിഎസ്ഐയുടെ ദൈനംദിന പ്രവർത്തനങ്ങളിലും സ്‌കൂൾ, പരീക്ഷാ ശൃംഖലയിലുണ്ടായ നയ നിർവഹണത്തിലും അദ്ദേഹം പ്രധാനപങ്കാളിയായി.
സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന് നേരെയുണ്ടായ സൈബർ ആക്രമണം കേന്ദ്രസർക്കാരിൻ്റെ സൈബർ സുരക്ഷാ വിദഗ്ധർ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സാങ്കേതിക തടസ്സങ്ങളെ തുടർന്നുള്ള പ്രവർത്തനരഹിതമായ പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സൈബർ ആക്രമണശ്രമം ഉണ്ടായത്. സേവനങ്ങൾ തടസ്സപ്പെടുത്താനായിരുന്നു നീക്കം.
അനധികൃതമായി ചില ഫയലുകളിൽ കടന്നു കയറാൻ ശ്രമം നടന്നു. സൈബർ ആക്രമണ നീക്കം പ്രതിരോധിച്ചു എന്ന് സിബിഎസ്ഐ വ്യക്തമാക്കി. ഇതിനോടകം 16000 -ൽ അധികം വിദ്യാർത്ഥികൾ പുനർ മൂല്യനിർണ്ണയത്തിനായുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു.



