Wednesday, August 26, 2026
Homeകായികംമെലൈഫ് സ്റ്റേഡിയത്തിൽ വീണ്ടുമൊരു കണ്ണീർക്കഥ; വിധി തോൽപ്പിച്ച ഇതിഹാസനായി ലയണൽ മെസ്സി മടങ്ങുമ്പോൾ.

മെലൈഫ് സ്റ്റേഡിയത്തിൽ വീണ്ടുമൊരു കണ്ണീർക്കഥ; വിധി തോൽപ്പിച്ച ഇതിഹാസനായി ലയണൽ മെസ്സി മടങ്ങുമ്പോൾ.

തുടർച്ചയായ രണ്ടാം ലോകകിരീടമെന്ന ആകാശത്തോളം പോന്ന സ്വപ്നത്തിന് തൊട്ടരികിൽ വെച്ച്, വീണ്ടുമൊരു ഫൈനൽ തോൽവിയുടെ സങ്കടക്കടലിൽ മെലൈഫ് സ്റ്റേഡിയം അലിഞ്ഞുപോകുമ്പോൾ, ഫുട്ബോൾ ലോകം മൂകസാക്ഷിയായി നിൽക്കുകയായിരുന്നു.

ചില മനുഷ്യർ ചരിത്രം
തിരുത്തിക്കുറിക്കാൻ
ജനിക്കുന്നവരാണ്. മറ്റു ചിലരാകട്ടെ,
ചരിത്രത്തെ സ്വയം ജീവിച്ചു
കാണിക്കുന്നവരും. പച്ചപ്പുല്ലിലെ
വെളുത്ത വരകൾക്കുള്ളിൽ
കാൽനൂറ്റാണ്ടുകാലം പന്തുകൊണ്ട്
വിസ്മയകവിതകളെഴുതിയ ലയണൽ ആൻഡ്രേസ് മെസ്സി എന്ന
റൊസാരിയോക്കാരൻ രണ്ടാമത്തെ
കൂട്ടരിലാണ് പെടുന്നത്.

സ്പെയിനെന്ന യൂറോപ്യൻ
വന്മരത്തിന് മുന്നിൽ
ലോകകിരീടത്തിന്റെ ഫൈനൽ
പോരാട്ടത്തിൽ തോൽവിയറിഞ്ഞ്,
ആ നീലയും വെള്ളയും കലർന്ന
ജഴ്സിയിലേക്ക് നോക്കുമ്പോൾ
അയാൾ ബാക്കിവെക്കുന്നത്
വെറുമൊരു തോൽവിയുടെ
കഥയല്ല; മറിച്ച് വിയർപ്പും കണ്ണീരും
കൊണ്ട് വരച്ചിട്ട ഒരു
കാവ്യനീതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ