സമാധാന ചർച്ചകളേയും സമാധാന കരാർ നടപ്പിലാക്കുന്നതിനുള്ള നടപടികളേയും കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും ഇസ്രയേലിൻ്റെ കൊടും ക്രൂരത. ചർച്ചകൾ കെയ്‌റോയിൽ പുരോഗമിക്കുന്നതിനിടെ തന്നെ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടു.
ഇന്നലെ നടന്ന ആക്രമണത്തിൽ മാത്രം ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ നാല് പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ താൽക്കാലിക ടെൻ്റ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. കൂടാതെ മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിയും ഗാസ സിറ്റിയിൽ ഒരാൾ കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരുക്കു പറ്റിയ ആക്രമണത്തിൽ ലക്ഷ്യം വെച്ചത് ഹമാസിനെയെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം. വെടി നിത്തൽ കരാർ നിലവിലുണ്ടെങ്കിലും അവയെല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. 1200 ൽ അധികം ആളുകളാണ് വെടി നിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.



