അൽബനി: ന്യൂയോർക്ക് സ്റ്റേറ്റ് കാപിറ്റോൾ മന്ദിരത്തിൽ സ്ഫോടനം നടത്തി ജനപ്രതിനിധികളെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മുസ്ലീം മതപരിവർത്തനം നടത്തിയ യുവതി അറസ്റ്റിലായി. അൽബനി സ്വദേശിനിയായ ജെസീക്ക ബോവി (35) ആണ് ഫെഡറൽ ഏജൻസികളുടെ പിടിയിലായത്.
സെനറ്റർമാരുടെ യോഗം നടക്കുമ്പോൾ കാപിറ്റോൾ മന്ദിരത്തിൽ ബോംബ് സ്ഫോടനം നടത്തി പരമാവധി ആളുകളെ കൊലപ്പെടുത്തുക. ഫുഡ് ഡെലിവറി ജീവനക്കാരെപ്പോലെ വേഷംമാറി എത്തി ബോംബ് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയ്ക്ക് ഔദ്യോഗികമായി കൂറുമാറ്റം പ്രഖ്യാപിച്ച ഇവർ, എഫ്.ബി.ഐ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
സ്ഫോടകവസ്തുക്കൾ വാങ്ങുകയും, വ്യാജമായി തയ്യാറാക്കിയ സ്ഫോടക ഉപകരണം കൈപ്പറ്റുകയും ചെയ്തതിന് പിന്നാലെ എഫ്.ബി.ഐ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഭീകരവാദ സംഘടനയ്ക്ക് ഭൗതിക സഹായം നൽകാൻ ശ്രമിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.



