കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം തേടുന്നതിനായി അദ്ദേഹം പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി.
വെള്ളിയാഴ്ച വൈകീട്ട് ലോക്ഭവനിലെത്തിയ പിഎസ്സി സെക്രട്ടറിയോട്, പരീക്ഷാ ക്രമക്കേടുകളിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഗവർണർ നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ പിഎസ്സി സ്വീകരിച്ച ആഭ്യന്തര അന്വേഷണം, കുറ്റക്കാർക്കെതിരെയുള്ള നടപടികൾ എന്നിവ സെക്രട്ടറി ഗവർണറെ ധരിപ്പിച്ചു.



