27വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ചു കൊണ്ടിരിക്കുന്ന ശ്രീ രമേശൻ നായർ. ഇദ്ദേഹത്തിൻറെ തൂലികയിൽ ചാലിച്ച അഞ്ചോളം ആൽബങ്ങൾ അതിൽ ജനഹൃദയങ്ങളെ ഭക്തിപൂർവ്വമാക്കിയ ആറ്റുകാൽ ദേവിയുടെ കീർത്തനവും, യേശുനാഥന്റെ എൻനാഥാ എന്ന കാവ്യവും ആണ് കൂടുതൽ ആകർഷിച്ചിരിക്കുന്നത്.
വർഷങ്ങൾ കൊണ്ട് എഴുതുമായിരുന്നെങ്കിലും, ഓരോ എഴുത്തും പൂർണ്ണതയിൽ എത്താതെ നിർത്തലായിരുന്നു. എന്നാൽ ഒരു വർഷത്തോളമായി ശ്രീ രമേശ് എഴുതി തുടങ്ങിയിട്ട് ഒട്ടനവധി പുരസ്കാരങ്ങൾ ഇതിനോടകം ലഭിക്കുകയും ചെയ്തു കഴിഞ്ഞ ഒരു വ്യക്തിത്വത്തിന് ഉടമയാണ്.
ഇദ്ദേഹത്തിൻറെ മകനാണ് ശ്രീ ആദർശ്.
ആദർശിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല എന്നാണ് ചുരുക്കം.
അഞ്ചാം ക്ലാസ് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ എത്തിക്കാനുള്ള തീവ്ര പ്രയത്നം നടത്തുകയും അത് വിജയിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥിയാണ് ആദർശ്. മാത്രവുമല്ല, രാഷ്ട്ര നിർമ്മാണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികളിൽ ഇടപെട്ട് പ്രവർത്തിച്ച വിജയിപ്പിച്ച വിദ്യാർത്ഥി കൂടിയാണ് ആദർശ്.
ആദർശിന്റെ അച്ഛൻ എന്ന നിലയിലും രമേശൻ നായർക്ക് അഭിമാനിക്കാം ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ് . കുവൈറ്റിൽ ആണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.



