Friday, August 7, 2026
Homeകേരളംഅമൃതം പൊടിയിലെ ‘അപകടം’; അങ്കണവാടി പോഷകാഹാര കിറ്റുകളിൽ വലിയ മാറ്റത്തിനൊരുങ്ങി സർക്കാർ.

അമൃതം പൊടിയിലെ ‘അപകടം’; അങ്കണവാടി പോഷകാഹാര കിറ്റുകളിൽ വലിയ മാറ്റത്തിനൊരുങ്ങി സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരമായ ‘അമൃതം പൊടി’യിലെ അമിത മധുരം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. അമൃതം പൊടിയിലെ 𝟮𝟬 ശതമാനത്തോളം വരുന്ന പഞ്ചസാരയുടെ അളവ് പൂർണ്ണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യണമെന്നാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ നിർദേശം.

ഇതിനെത്തുടർന്ന് അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കാനാണ് വനിത-ശിശുവികസന മന്ത്രാലയം നിലവിൽ ശുപാർശ ചെയ്യുന്നത്.

*അമൃതം പൊടിയിലെ ഘടകങ്ങൾ.

🥣 നിലവിൽ വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ ചേരുവകളുടെ തോത് താഴെ പറയുന്ന പ്രകാരമാണ്.

▪️ *ഗോതമ്പ്:* 𝟰𝟱%

▪️ *പൊരിക്കടല:* 𝟭𝟱%

▪️ *കപ്പലണ്ടി:* 𝟭𝟬%

▪️ *സോയചങ്ക്‌സ്:* 𝟭𝟬%

▪️ *പഞ്ചസാര:* 𝟮𝟬%

*ഒരു കുഞ്ഞിലെത്തുന്നത് 𝟮𝟳 ഗ്രാം പഞ്ചസാര.

📈 ആറുമാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ഒരു കുട്ടിക്ക് പ്രതിദിനം 𝟭𝟯𝟱 ഗ്രാം അമൃതം പൊടി പലഹാരമായോ കുറുക്കിയോ നൽകാനാണ് നിർദേശിക്കുന്നത്.

▪️വിലയിരുത്തൽ: ഈ കണക്കനുസരിച്ച് 𝟭𝟯𝟱 ഗ്രാം അമൃതം പൊടി കഴിക്കുന്ന ഒരു കുഞ്ഞിന്റെ ഉള്ളിൽ പ്രതിദിനം എത്തുന്നത് 𝟮𝟳 ഗ്രാം പഞ്ചസാരയാണ്. കേവലം ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇത്രയധികം പഞ്ചസാര നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

*ഭാവിയിലെ ‘മധുര ആസക്തി’ക്ക് വഴിവെക്കും.

⚠️ കുട്ടിക്കാലത്തെ അമിതമായ പഞ്ചസാരയുടെ ഉപയോഗം ഭാവിയിൽ കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വനിത-ശിശുവികസന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചെറുപ്പത്തിലേ ഉയർന്ന അളവിൽ പഞ്ചസാര ശരീരത്തിലെത്തുന്നത് വളർന്നുവരുമ്പോൾ ഐസ്‌ക്രീം, ചോക്ലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങളോട് അമിതമായ ആസക്തി (𝗦𝗨𝗚𝗔𝗥 𝗔𝗗𝗗𝗜𝗖𝗧𝗜𝗢𝗡) ഉണ്ടാകാൻ കാരണമാകും. ഇത് പിൽക്കാലത്ത് പൊണ്ണത്തടിയിലേക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം.

*പരിഹാരമാർഗ്ഗങ്ങൾ.

പഞ്ചസാരയ്ക്ക് പകരം കൂടുതൽ ആരോഗ്യപ്രദമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ശുപാർശ. ഇതിനായി രാസവസ്തുക്കൾ ചേർക്കാത്ത ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത-ശിശുവികസന വകുപ്പ് നിർദേശിക്കുന്നത്. കുട്ടΊΩΝുടെ ആരോഗ്യം മുൻനിർത്തിയുള്ള ഈ മാറ്റങ്ങൾ അങ്കണവാടി കിറ്റുകളിൽ ഉടൻ തന്നെ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ