കൊല്ലത്ത് കുട്ടിയെ അയൽവാസികൾ ചേർന്ന് മർദിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന കുടുംബത്തിലെ അച്ഛനും അമ്മയും മകനും ചേർന്നാണ് മർദിച്ചത്.
സംഭവത്തിൽ അയൽവാസിയായ സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണ്. അയൽവാസികളുടെ ശല്യം ഒഴിവാക്കാൻ വീട്ടിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ആൺകുട്ടിയെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



