ജനകരാജകുമാരിയെ വെന്നിടും
കനകസുന്ദരമേടയിൽ മിന്നിടും
മധുരഗായികജാനകി വാനിലും
ജനമനസ്സിലുമത്ഭുതതാരകം!
തെലുഗുഭാഷയിലോളമടിച്ചവൾ-
ക്കുലകുഭാഷകളൊക്കെയുമുത്സ
വം
കലയെഴുംതമിളോളവുമൊപ്പമായ്
മലയലാളിതമാം മലയാളവും.
സമമെഴാത്തസുഗായികയാകിലും
സുമനസ്സ്, വിനമ്ര , വിശാലയും
അമരഗായിക തൻ സ്വരവീചികൾ
രമണിതൻവരവീണയിലെ ശ്രുതി.
പുഴസമം തളിരിട്ടകിനാക്കളും
മഴമുകിൽക്കൊളിവർണ്ണനുമത്ഭു
തം
ഒഴുകിനീലജലാശയമായതും
വഴിയിലഞ്ജനമുള്ളിരുകൺകളും
സ്വരമൊന്നു പഠിച്ചിടാതെ നീ
സ്വരരാഗങ്ങളിൽഗംഗയായവൾ
ഹര ശങ്കരനാദരത്തിനായ്
വരസങ്കീർത്തനമായിയുള്ളവൾ !
ഒളിമിന്നിയകോവിലിന്നകം
കിളികൊഞ്ചുന്ന ചിലങ്കയായിനീ
പുളകങ്ങൾ കൊരുത്തു വേലനായ്
കുഴൽനാദസ്വരമൊത്തു പാടിനീ
പഴയിഞ്ചിയിടുപ്പുതോറ്റുപോ-
മഴകേലുന്നൊരുനാദവൈഭവം
കലൈമാമണിയായിമിന്നിയോൾ
ഇരുൾ മൂടുന്നു ഹൃദന്തരങ്ങളിൽ.
ഹരിനീലജലാശയത്തിൽ നീ
വരതേനിന്നു വയമ്പു ചേർത്തതും
വരമഞ്ഞണിയാർന്ന കൊമ്പിലും
അറിവൂ മഞ്ഞകൾ
പൂവുകോർത്തതും
കിളിയായ് കിളിയേ വരൂ വിളി-
ച്ചലരായ് നീ
മലരിൻകൊടിയായവൾ
പലഭാഷയിൽ ഗാനമായനീ
കലയായ് നീലനഭസ്സു പൂകിയോ ?
അകലേയ്ക്കു പറന്നു പോകിലും
പകലും രാത്രിയുമൊന്നു പോലെ
നീ
അകതാരിലുമന്തിവാനിലും
മികവിൻതാരകമായി മിന്നിടും.



