വ്യാജ സർക്കാർ , ബാങ്ക് ആപ്പുകൾ സൃഷ്ടിച്ച് അതിൽ കൂടെ 64 കോടിയുടെ തട്ടിപ്പ് നടത്തിയ പതിനെട്ടുകാരൻ ഉത്തർ പ്രദേശിൽ പിടിയിലായി. കാൺപൂർ സ്വദേശിയായ രോഹിത് ശാക്യയെ ആണ് വ്യാജ ആപ്പുകൾ ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തത്.അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച റിപോർട്ടുകൾ പ്രകാരം 121 വ്യാജ ആപ്പുകൾ ഉപയോഗിച്ചാണ് പതിനെട്ടുകാരൻ തട്ടിപ്പ് നടത്തിയത്.
പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ശാക്യ എഐ , ടെലിഗ്രാം എന്നിവ ഉപയോഗിച്ച് ജാർഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് മാൽവെയർ കൈമാറി എന്നാണ് റിപ്പോർട്ട്. ഈ ആപ്പുകൾ ഇര ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഒരു പ്രത്യേക ‘അഡ്മിൻ ആപ്പ്’ വഴി ഒടിപി , ബാങ്കിംഗ് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ തത്സമയം ചോർത്താൻ സൈബർ കുറ്റവാളികൾക്ക് സാധിച്ചിരുന്നു



