പുതുപ്പള്ളി : ഉമ്മൻചാണ്ടിയെ മുൻനിർത്തി ജീവിച്ചപ്പോഴും മരണപ്പെട്ടു മൂന്ന് വർഷമായെങ്കിലും ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് മകൻ കൂടിയായ മുഖ്യമന്ത്രി ചാണ്ടിഇമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും ഇപ്പോൾ പലരും ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനം പുതുപ്പള്ളിയിൽ വച്ച് നടത്തുന്നതിൽ പങ്കെടുക്കുന്ന ഉദ്ഘാടകനെ സംബന്ധിച്ച ചില മാധ്യമങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ പ്രവർത്തനം കേരളത്തിൽ മൊത്തം വ്യാപിപ്പിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ഫൗണ്ടേഷിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണത്തോടനുബന്ധിച്ച് നൂറു വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണവും, മുതിർന്ന നേതാവ് ടി തങ്കച്ചനെ ആദരിക്കുന്ന പരിപാടിയും ചാണ്ടി ഉമ്മൻ നിർവഹിച്ചു. സി ആർ മഹേഷ് മുഖ്യപ്രഭാഷണം നടത്തി.
പാലപ്പള്ളിൽ മുരളി അധ്യക്ഷത വഹിച്ചു കെ എസ് ഐ രാജൻ എം അൻസാർ ആർ രാജശേഖരൻ, അഡ്വ.കെ ഇ ജവാദ്, എൽ കെ ശ്രീദേവി, ബിന്ദു ജയൻ ചിറ്റുമൂല നാസർ, നജീബ് മണ്ണേൽ, മടത്തെത്ത് വിജയൻ, ഇഇ അസീസ് സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു



