Saturday, March 22, 2025
Homeകേരളംകൊക്കാത്തോട്‌ മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊക്കാത്തോട്‌ മേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കൊക്കാത്തോട്‌ മേഖലയില്‍ മുപ്പതു വയസ്സ് തോന്നിയ്ക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .

കഴിഞ്ഞ രണ്ടു ദിവസമായി തണ്ണിത്തോട് ഭാഗത്ത്‌ കല്ലാര്‍ മേഖലയില്‍ അവശ നിലയില്‍ കണ്ട കാട്ടാനയാണ് ഇതെന്ന് സംശയിക്കുന്നു . ആനയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഇല്ലെന്നു കഴിഞ്ഞ ദിവസം വനപാലകര്‍ അറിയിച്ചിരുന്നു . ആദ്യം ഒറ്റയ്ക്ക് കാണപെട്ട കാട്ടാനയുടെ കൂടെ ഇന്നലെ കുട്ടിയാനയും ഉണ്ടായിരുന്നു . ആനയെ വന പാലകര്‍ കാട് കയറ്റി വിട്ടതാണ് . ഈ ആന കൊക്കാത്തോട്‌ മേഖലയില്‍ എത്തിയപ്പോള്‍ ചരിഞ്ഞതാകാന്‍ ആണ് സാധ്യത.

വേനല്‍ രൂക്ഷമായതോടെ കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ദാഹ ജലം തേടി കാട്ടാനകള്‍ എത്താറുണ്ട് . കല്ലാര്‍ ,അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി വെള്ളം കുടിയ്ക്കുന്ന കാട്ടാനകളെ കാണുന്നതിനു റോഡിലൂടെ പോകുന്ന ആളുകള്‍ വാഹനം നിര്‍ത്തി ഇറങ്ങി ഫോട്ടോ എടുക്കുന്നതും ഒച്ച വെക്കുന്നതും പതിവ് ആണ്.

ആനയെ നദിയില്‍ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തരുത് എന്ന് പറയേണ്ട വനം വകുപ്പ് ജീവനക്കാര്‍ ആനയുടെ ചിത്രം പകര്‍ത്താന്‍ ഉള്‍പ്പെടെ ഉള്ള വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്ന് പരാതി ഉണ്ട് . ചാനല്‍ സംഘത്തിനു മുന്നില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനയെ വെള്ളം കുടിക്കാന്‍ പോലും സമ്മതിക്കാതെ ഉഗ്ര സ്പോടന പടക്കം പൊട്ടിച്ചു തുരത്തി വിടുകയാണ്.

കാട്ടില്‍ കുളങ്ങള്‍ നിര്‍മ്മിച്ചുയഥേഷ്ടം വെള്ളം ഉറപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല . നിരവധി കാട്ടാനകള്‍ ആണ് വേനല്‍ കാലത്ത് കാട്ടില്‍ ചരിയുന്നത് . വെള്ളം കുടിക്കാന്‍ നദിയില്‍ ഇറങ്ങുന്ന കാട്ടാനകളെ വെള്ളം കുടിക്കാന്‍ സമ്മതിക്കാതെ ചെവി പൊട്ടുന്ന തരത്തില്‍ പടക്കം പൊട്ടിച്ചു കാട്ടിലേക്ക് തുരത്തുന്ന നിലയില്‍ വനം വകുപ്പ് അധ:പതിക്കരുത് . കാട്ടില്‍ തന്നെ കുടിവെള്ളം ലഭിക്കാന്‍ വേനല്‍ കാലത്ത് തന്നെ വലിയ കുളങ്ങള്‍ നിര്‍മ്മിക്കണം .മഴക്കാലത്ത് ഇതില്‍ വെള്ളം നിറയും .ഇതൊന്നും കോന്നി വനം ഡിവിഷനില്‍ കൃത്യമായി നടക്കുന്നില്ല . കാട്ടാനകള്‍ക്ക് വേനല്‍ കാലത്ത് കുടിവെള്ളം ലഭിക്കുന്നത് നദികളില്‍ നിന്നും മാത്രം ആണ് .കാട്ടു ചോലകള്‍ എല്ലാം വേനല്‍ തുടക്കത്തില്‍ തന്നെ വറ്റി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments