കോഴിക്കോട്: വി.ഡി.സതീശൻ പിന്തുണയുമായി കത്തോലിക്കാ. ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പിനുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണമെന്നും ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.
കോൺഗ്രസിൽ ലീഡറിസം എന്ന് കത്തോലിക്കാസഭ.ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ.അർഹതപ്പെട്ടവരെ മാറ്റിനിർത്തുന്നു നീതികേട്.ജനങ്ങളുടെ മനസ്സ് എന്താണെന്ന് കൂടി ചിന്തിക്കണം. മുകളിൽ നിന്ന് ഇറങ്ങുന്നവർ തീരുമാനം എടുക്കരുത്.നേതാക്കളുടെ ബാഹുല്യം ദൗർബല്യം ആകരുത്.
എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണം. ഉപതെരഞ്ഞെടുപ്പുകൾ ജനത്തോടുള്ള വെല്ലുവിളി. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തിരിച്ചടിക്ക് സാധ്യത. മന്ത്രിസഭയിൽ അർഹിക്കുന്ന പ്രതിനിധ്യം വേണമെന്ന് കത്തോലിക്കാ ആവശ്യമാണ്.
വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണം.ഈ വകുപ്പുകളിൽ നിന്ന് സമുദായത്തിന് നീതി ലഭിക്കുന്നില്ല.എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിധത്തിലാകണം മന്ത്രിസഭ.



