ഉണ്ണിക്കുട്ടന് ഊഞ്ഞാൽ കെട്ടാൻ
മുറ്റത്തില്ലൊരു മാവോ, പ്ലാവോ
ഓണത്തിന്നും, ആതിര രാവിലും
ഊഞാലാടിയ കഥകൾ കേട്ട്
ഉണ്ണിക്കുട്ടന് മോഹം മൂത്തു,
ഊഞ്ഞാലാടൻ വാശി പിടിച്ചു
തെക്ക് വടക്ക് നിന്നൊരു മാവുകൾ,
കിഴക്കെ ദിശയിലെ വരിക്ക പ്ലാവും
എന്തെ അമ്മേ, മുറിച്ചു കളഞ്ഞു
കാലം പോകെ പത്തായത്തിൽ പഞ്ഞം
കയറി, കാശ്ശിന് വേണ്ടി മരങ്ങൾ
മുറിച്ചു
വേരുകൾ പതിയെ ഉണങ്ങി ദ്രവിച്ചു
തറവാടിൻ്റെം വേരുകളറ്റു…
പഴകി ദ്രവിച്ച മേൽക്കൂരയിലോ,
ഉണ്ണിക്കുട്ടന് ഊഞ്ഞാൻ കെട്ടാൻ
ഉറപ്പുള്ളൊരു കഴുക്കോലില്ല…
അമ്മയിനിയും കഥ പറയേണ്ട,
ഊഞ്ഞാലിൻ കഥ തീരെ വേണ്ട
കാറ്റത്താടണ ഇലകൾ കണ്ട്
ഉണ്ണിക്കുട്ടൻ വെറുതെയിരിക്കാം..



