Logo Below Image
Wednesday, June 18, 2025
Logo Below Image
Homeമതംസുവിശേഷ വചസ്സുകൾ (110) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (110) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ആകുല വിമുക്ത ജീവിതം (ഫിലി. 4:4-7)

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ അവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോടു അറിയിക്കുകയത്രെ വേണ്ടത് ” (വാ.6).

നിരാശയിലും വിഷാദത്തിലും മുങ്ങി പോകുവാൻ സാദ്ധ്യതയുള്ള ജയിൽ വാസത്തിന്റെ അരിഷ്ടതകളെ അതിജീവിച്ചുകൊണ്ടാണ്, റോമൻ തടവറയിൽ കിടന്നുകൊണ്ട്, ഫിലിപ്യയിലെ വിശ്വാസികൾക്ക്, വി.പൗലൊസ് നാം ധ്യാനിക്കുന്ന ഈ ആശ്വാസവചനങ്ങൾ എഴുതിയത്.വാസ്തവത്തിൽ കൂടുതൽ വിചാരപ്പെടേണ്ടത്, അപ്പൊസ്തലനാണ്. കാരാഗൃഹത്തിനുപുറത്തുള്ള ഫിലിപ്യ വിശ്വാസികൾ സ്വതന്ത്രരാണ്. അപ്പോൾ, ആര്, ആരേയാണ് ആശ്വസിപ്പിക്കേണ്ടത്? പക്ഷെ, ഇവിടെ കാര്യങ്ങൾ മറിച്ചാണു സംഭവിക്കുന്നത്. നിരാശയുടെ നീർക്കുഴിയിൽ ആഴ്ത്തിക്കളയുവാൻ ഇടയാക്കാവുന്ന കാരാഗൃഹ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളെ അതിജീവിച്ചു കൊണ്ട്, ക്രിസ്തീയ പ്രത്യാശയുടെ കൊടി, അപ്പൊസ്തലൻ ഉയർത്തുന്നു! “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് ” എന്ന മറുമരുന്നാണ് താൻ നിർദ്ദേശിക്കുന്നത്
(വാ. 6).

ആധുനിക ലോകം, വിഷാദ രോഗികളുടെ കൂടായി മാറിക്കൊണ്ടിരിക്കുകയാണ്.
വിഷാദവും നിരാശയും വ്യക്തികളെയും കുടുംബങ്ങളെയും തകർത്തു കൊണ്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അടിമകളാണ്, ഇന്നു മനുഷ്യരിൽ പലരും. “ആകുലചിന്തകൾ അവസാനിപ്പിച്ചു ജീവിക്കാനാരംഭിക്കാം” എന്ന മന:ശാസ്ത്ര ഗ്രന്ഥത്തിന്റെ എഴുത്തുകാരൻ, അത്മഹത്യ ചെയ്യുകയായിരുന്നു
എന്നാണു പറയപ്പെടുന്നത്. പുറമേ നോക്കിയാൽ, എല്ലാവരും സന്തുഷ്ടരാണ്.
എന്നാൽ, ഉള്ളിന്റെയുള്ളിൽ ഓളം വെട്ടുന്ന ദുഃഖ സാഗരം കാണാൻ ആർക്കും കഴിഞ്ഞു എന്നു വരില്ല.

നമ്മുടെ ഉള്ളിന്റെയുള്ളിൽ നാം കാത്തുസൂക്ഷിക്കേണ്ട സന്തുലിതാവസ്ഥയെക്കുറിച്ചാണ്, അപ്പൊസ്തലൻ ഈ ഭാഗത്തു സൂചിപ്പിക്കുന്നത്. ഹൃദയം, നിനവ്, കാവൽ, വിചാരം എന്നിങ്ങനെ താൻ ഈ ഭാഗത്തു ഉപയോഗിച്ചിരിക്കുന്ന പദങ്ങളെല്ലാം തന്നെ, മനുഷ്യരുടെ ആന്തരിക അവസ്ഥകളെ സൂചിപ്പിക്കുന്നവയാണ്. ആന്തരിക അവസ്ഥകൾ പ്രക്ഷുബ്ധമാകാതെ ഇരിക്കണമെങ്കിൽ, സകല ബുദ്ധിയേയും കവിയുന്ന ദൈവീക സമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുവിൽ കാക്കണം! (വാ. 7).
അതിനിടയാകുന്നത് മ്മുടെ അവശ്യങ്ങളെ പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും ദൈവ സന്നിധിയിൽ ഇറക്കി വയ്ക്കുമ്പോഴാണ്. അപ്പോൾ, “നിന്റെ ഭാരങ്ങൾ എന്റെ മേൽ ഇട്ടുകൊള്ളുക; ഞാൻ നിന്നെ പുലർത്താം” (സങ്കീ. 55:22) എന്ന സാന്ത്വന വചനങ്ങൾ കേൾക്കുവാൻ നമുക്കാകും. ആശ്വാസം കണ്ടെ
ത്താനും.

ഇന്നു നാം ആഘോഷിക്കുന്ന ഉയിർപ്പ്പെരുന്നാൾ അതിന് നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും ഉയിർപ്പിൻ്റെ നന്മകളും സൗഭാഗ്യങ്ങളും ആശംസിക്കുന്നു.

ചിന്തയ്ക്ക്: മനോ കേന്ദ്രത്തിൽ ഉത്ഥിതനേയും, ഉത്ഥാന വിശ്വാസത്തെയും ആഴ്ത്തി
പ്രതിഷ്ഠിക്കുകയാണ്, ആകുല വിമുക്ത ജീവിതത്തിനുള്ള ഏക മാർഗ്ഗം!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ