ആർലിംഗ്ടണിലെ ഡല്ലാസ് സഹായത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഇതിഹാസതാരം മെസ്സി ചരിത്രം കുറിച്ച രാത്രിയിൽ അർജൻ്റീനയ്ക്ക് വിജയം .ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഒസ്ട്രിയയെ ഏകപ ക്ഷീയമായ രണ്ട് ഗോളിന് അർജൻ്റീന തകർത്തു . മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ മെസ്സി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കി . ഓസ്ട്രിയക്കെതിരെ രണ്ടു ഗോൾ നേടിയതോടെ ഇതിഹാസ താരത്തിൻ്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി .
കളിയുടെ എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ 38 ആം മിനുട്ടിൽ മെസ്സി ആദ്യ ഗോൾ നേടി . ഹാഫ് ബാക്ക് മദീനയിൽ നിന്നും പന്ത് സ്വീകരിച്ച മാലാഖ തൻ്റെ 17 ആം ലോകകപ്പ് ഗോൾ സ്വന്തമാക്കി .ഒന്നാം പകുതിയിൽ അവസാനിച്ചതിന് ശേഷം രണ്ടാം പകുതിയിൽ അർജൻ്റീന തുടങ്ങി .മെസ്സി അപകടം സൃഷ്ടിച്ചു .
51 ആം മിനുട്ടിൽ മെസ്സി ഗോൾ അടിക്കുന്നതിൻ്റെ വക്കിലെത്തിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ഓസ്ട്രിയ ശ്വാസം വലിച്ചു . മറുവശത്ത് ഡോർട്മുണ്ട് താരം സബി ടി സർ ഒറ്റപ്പെട്ട അക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും അതൊന്നും അർജൻ്റീനയുടെ പ്രതിരോധത്തെയോ ഗോൾ കീപ്പറെയോ മറികടന്നില്ല .ഒടുവിൽ കളിയു ടെ അധികസമയത്ത് ഓസ്ട്രിയൻ പെനാൽറ്റി ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടവിൽ ഗോൾ കീപ്പർ ക്ലിയർ ചെയ്യാൻ പരാജയപ്പെട്ട പന്ത് വളയിലേക്കാണ് താരം രണ്ടാം ഗോളും നേടിയത് .



