കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും മിനിറ്റ്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അമേരിക്ക പരീക്ഷിച്ചു .
പസിഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്കു സമീപമുള്ള ലക്ഷ്യസ്ഥാനത്ത് മിസൈൽ കൃത്യമായി പതിച്ചതായി യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡ് അറിയിച്ചു.മണിക്കൂറിൽ 24,140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലിന് 9660 കിലോമീറ്റർ വരെ അകലമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ മിനിറ്റുകള്‍ മതി . അത്രമാത്രം വേഗതയില്‍ ആണ് മിനിറ്റ്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ സഞ്ചാരം .
ഇറാനുമായുള്ള സംഘര്‍ഷം ഏറെ രൂക്ഷമായ സാഹചര്യത്തില്‍ ആണ് അമേരിക്ക മിനിറ്റ്മാൻ III പരീക്ഷിച്ചത് എങ്കിലും ഇതുമായി ബന്ധം ഇല്ലാന്ന് ആണ് അമേരിക്ക പറയുന്നത് .ഏതു രാജ്യത്തേക്കും മിനിറ്റുകള്‍ക്ക് ഉള്ളില്‍ കടന്നു ചെല്ലാന്‍ ശേഷിയുള്ള മിനിറ്റ്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അമേരിക്കയുടെ വജ്രായുധമാണ് .
വേറെയും ബാലിസ്റ്റിക് മിസൈലുകള്‍ വിവിധ രാജ്യങ്ങളുടെ പക്കല്‍ ഉണ്ട് എങ്കിലും ആരും ഇത് പുറത്തെടുത്തിട്ടില്ല . എന്നാല്‍ ഏറ്റവും വിനാശകരമായ മിനിറ്റ്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അമേരിക്ക പരീക്ഷിച്ചു ഉറപ്പിച്ചു .



