തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിഷയം പരിഗണിച്ചത്.
നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐക്ക് വിട്ടുകൊണ്ട് ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസ് ഏറ്റെടുക്കുന്നതിൽ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീൻബാബുവിൻ്റെ മരണത്തിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി. പി. ദിവ്യയാണ് ഏക പ്രതി.
നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. മുഖ്യമന്ത്രി നവീൻ ബാബുവിൻ്റെ ഭാര്യയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നുചേര്ന്ന മന്ത്രിസഭായോഗം സിബിഐക്ക് വിടാൻ തീരുമാനിച്ചത്.



