മലേഷ്യ: ജോഹർ സംസ്ഥാനത്ത് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ചടങ്ങുകൾക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത പോത്ത് ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബലിനൽകാനായി പോത്തിനെ കയറാൻ ശ്രമിക്കുന്നതിനിടെ മൃഗം പെട്ടെന്ന് അക്രമാസക്തനാവുകയും 45 വയസ്സുകാരനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കാലിലെ രക്തക്കുഴലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൂന്ന് കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.
ഇതേ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന മറ്റൊരു ആക്രമണത്തിൽ മറ്റൊരു 45 വയസ്സുകാരന് പോത്തിന്റെ കുത്തേറ്റു. ഇയാളുടെ വാരിയെല്ലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ബലിപെരുന്നാളിന്റെ ഭാഗമായി വിശ്വാസികൾ മൃഗബലി നടത്തുന്നതിനായുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഈ രണ്ട് ദാരുണ സംഭവങ്ങളും അരങ്ങേറിയത്.



