തൃശൂർ നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ തളച്ചു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ മതിൽ തകർന്നു. വർക്കലയിൽ നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി. ആനയുടെ ശരീരത്തിൽ മുറിവുകളുണ്ട്.
പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടർന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയിരുന്നു. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചത്. ആനയുടെ മസ്തകത്തിലും ചെവിയിലും മുറിവുണ്ട്. നിലവിൽ ആന ചെമ്പുക്കാവിനടുത്ത് ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിലാണുള്ളത്. എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.



