ഇറച്ചിക്കോഴി വിലയിൽ ക്രമാതീതമായ വർധന. ഇതോടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് ഇറച്ചിക്കോഴി ഒഴിവാക്കേണ്ട ഗതികേടിലേക്ക് ജനം എത്തുകയാണ്. ദിവസേന പ്രതീക്ഷിക്കാത്ത വിധം വില കൂടുകയാണ്.
ചില്ലറ വിൽപ്പനശാലകളിൽ 200 രൂപവരെ വില ഉയർന്നിരുന്നു. പക്ഷേ ബുധനാഴ്ച ഇത് 184 ആയി. കോഴിവില വർധിച്ചതോടെ വിൽപനയിലും വലിയ ഇടിവുണ്ടായതായി ചില്ലറ വിൽപനക്കാർ പറഞ്ഞു. കഴിഞ്ഞ മാസം 130നും 140നും ഇടയിലായിരുന്നു ശരാശരി വില. ഇവിടെനിന്നാണ് പെട്ടെന്നുള്ള കുതിപ്പ്.
കഴിഞ്ഞ രണ്ടുമാസത്തെ കേരളത്തിലെ അസഹനീയമായ ചൂടും വെള്ളത്തിൻ്റെ ദൗർലഭ്യവുമാണ് വിലവർധനവിനുള്ള കാരണങ്ങളിൽ ഒന്ന്. ചൂട് കൂടുകയും വരികയും ചെയ്തതോടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.



