Wednesday, April 15, 2026
Homeഇന്ത്യനീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചു, എസ് എഫ് ഐ വ്യാഴാഴ്ച രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചു, എസ് എഫ് ഐ വ്യാഴാഴ്ച രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിർത്തലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എഐഎസ്എഫ്, പിഎസ്‌യു, എഐഎസ്‌ബി, എൻഎസ്‍യുഐ, എഐഎസ്എ എന്നീ വിദ്യാർഥി സംഘടനകളും ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

എൻടിഎക്കെതിരായ എതിരായ പ്രതിഷേധം ഏറ്റെടുക്കാൻ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമിതി രൂപീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നീറ്റുമായി ബന്ധപ്പെട്ട അഴിമതികളും നെറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകൾ നടത്തുന്നതിൽ യുജിസിയുടെ വീഴ്ചയും എൻടിഎയുടെ കഴിവുകേടും തുറന്നുകാട്ടപ്പെട്ടുവെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേതൃത്വം പറഞ്ഞു. നീതി ആവശ്യപ്പെട്ടും എൻടിഎ റദ്ദാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികൾ പ്രതിഷേധത്തിലാണെന്നും അവർ പറഞ്ഞു.

ബുധനാഴ്ച ജന്ദ‍ർമന്ദറിലും പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാസ് മെയിലിങ് കാംപയിനും വിദ്യാ‍ർഥി സംഘടനകൾ സംഘടിപ്പിക്കും.

വിദ്യാ‍ർഥി സംഘടനകളുടെ ആവശ്യങ്ങൾ

1. എൻടിഎയും പരിഷ്‌കരണ പരീക്ഷാ സംവിധാനവും നിരോധിക്കുക: എൻടിഎ നിരോധിക്കണം. നീതിക്കും വിശ്വാസത്തിനും മുൻഗണന നൽകുന്ന സുതാര്യവും കാര്യക്ഷമവുമായ പരീക്ഷാ നടത്തിപ്പ് സംവിധാനം കൊണ്ടുവരണം.

2. എൻടിഎയ്‌ക്കെതിരെ പ്രവർത്തിക്കാനും റീ നീറ്റ് സംഘടിപ്പിച്ച് നീറ്റ് വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാനും കേന്ദ്രസർക്കാരിനെ നിർബന്ധിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും നഗരങ്ങളിലും സംയുക്ത പത്രസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ, ഒപ്പ് കാംപയിനുകൾ എന്നിവ സംഘടിപ്പിക്കും. 2024 ബാച്ചിൽ മാത്രം റീ – നീറ്റ് തുടരണം. നീറ്റ്, സിയുഇടി തുടങ്ങിയ കേന്ദ്രീകൃത പരീക്ഷകൾ പൂർണമായും ഇല്ലാതാക്കണം.

3. ച‍ർച്ച നടത്തണം: നീറ്റ്, നെറ്റ്, മറ്റ് പ്രവേശന, റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായും വിദ്യാർഥി സംഘടനകളുമായും നയപരമായ പങ്കാളികളുമായും കേന്ദ്രസ‍ർക്കാർ ചർച്ച നടത്തണം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com