മലപ്പുറം: പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ്. നെബുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
സ്കൂട്ടറിൽ സഞ്ചരിക്കവെ നെബുവിന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണിൽ നിന്ന് പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും നിമിഷങ്ങൾക്കകം ഫോണിന് തീപിടിച്ചു. നെബുവിന്റെ ഇടതുകൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടൻതന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന നെബുവിന്റെ പരിക്ക് ഗുരുതരമല്ല.
ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലയിൽ തുടരുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ അമിതമായി ചൂടാകുന്നത് ഇത്തരം അപകടങ്ങളിലേക്ക് നയിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ ഫോണുകൾ വെക്കുന്നതും ചാർജ് ചെയ്ത ഉടനെ പോക്കറ്റിൽ സൂക്ഷിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കും.
ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലയിൽ തുടരുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ അമിതമായി ചൂടാകുന്നത് ഇത്തരം അപകടങ്ങളിലേക്ക് നയിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ ഫോണുകൾ വെക്കുന്നതും ചാർജ് ചെയ്ത ഉടനെ പോക്കറ്റിൽ സൂക്ഷിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കും. അതേസമയം, മൊബൈൽ ഫോണുകൾ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഉപയോഗം ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.



