മുത്തു പൊഴിയുന്നൊരാ സ്വരം കേട്ടു
ഞാൻ
പെട്ടെന്നു ജാലക വാതിൽ തുറന്നു
ചിന്നിച്ചിതറിടുമാ നീർമണികളെ
ചില്ലുവാതിലൂടെ നോക്കി പിന്നെ
വല്ലാതെയങ്ങനെ വാശി പിടിച്ചു
കരയുന്ന
കുഞ്ഞിളം പൈതലെ പോലങ്ങനെ
നീട്ടിയങ്ങേറെ കരഞ്ഞങ്ങു നിർത്തി.
ഓർത്തു നെടുവീർപ്പിടുന്നിതാ
മെല്ലെയങ്ങു വിരിയും സുമദളം
തല്ലിയങ്ങനെ കൊഴിക്കാൻ
ശ്രമിക്കുന്നു
ചില്ലകൾ തോറും പൊഴിയാൻ
തുടങ്ങുന്ന
ചന്തമെഴും നീർത്തുള്ളിയതും
ഏറെക്കുളിരങ്ങിതേകിയുമിന്നങ്ങു
ഏകാകിയെപ്പോലെ നില്പതെന്തേ.
നന്നായി എഴുതി
പുതുമഴയായ് ഞാൻ പാടാം ……..