Logo Below Image
Wednesday, June 18, 2025
Logo Below Image
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: ബഹദൂർ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ബഹദൂർ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

പേര് ലളിതമാണെങ്കിലും പ്രമേയത്തിന്റെ മൂല്യം കൊണ്ടും അവതരണത്തിലെ കൈ
ഒതുക്കം കൊണ്ടും മനോഹര സൃഷ്ടിയാണ് തമാശ. ചിരിക്കാൻ എല്ലാർക്കും കഴിയും. മറ്റുള്ളവരെ ചിരിപ്പിക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ്. നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത മലയാള സിനിമയിലെ മികച്ച ഹാസ്യനടനാണ് ബഹദൂർ.
അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ …

ഡിസംബർ ഒന്നാം തീയതി പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചു മൊയ്തീൻ സാഹിബിന്റേയും ഖദീജയുടേയും മകനായി ജനച്ചു. സ്കൂൾ പഠനത്തിനു ശേഷം ഫറോക്ക് കോളേജിൽ ഉന്നത പഠനത്തിനു ചേർന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിലും പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ നാടകവും സിനിമയും നിറഞ്ഞു നിന്നിരുന്നു. കേരളവർമ്മ ഹൈസ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായ് മുഖത്ത് ചായം തേയ്ക്കുന്നത്. “കല്യാണ കണ്ട്രോൾ ഇൻസ്പെക്ടർ ” എന്ന നാടകത്തിലെ പ്യൂണിന്റെ വേഷമായിരുന്ന് അത്. അതിനു ശേഷം വന്ന”പൂജ ” എന്ന നാടകത്തിലെ അഭിനയത്തിലൂടെ ബഹദൂർ സ്കൂളിനും നാടിനും പ്രിയങ്കരനായി.

മലയാള ചലച്ചിത്രകാരനും, നടനുമായ തിക്കുറിശ്ശിയെ പരിചയപ്പെടുകയും അദ്ദേഹത്തിലൂടെ സിനിമയിലേക്കുള്ള വഴി തുറക്കുകയും ചെയ്തു. അവകാശി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ആണ് ബഹദൂർ ആദ്യം അഭിനയിച്ചത്.പിന്നീട് വന്ന പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലൂടെ ബഹദൂർ മലയാള സിനിമയുടെ അഭിവാജ്യഘടകമായ്തീർന്നു.

നിരവധി സിനിമയിലൂടെ അടൂർ ഭാസി – ബഹദൂർ ടീം ലോറൽ ആൻഡ് ഹർഡി പോലെ മലയാള സിനിമയിൽ പൊട്ടിച്ചിരിയുടെ യുഗം തന്നെ സൃഷ്ടിച്ചു. സ്വഭാവ നടനായും അദ്ദേഹം സ്വന്തം പ്രതിഭ തെളിയിച്ചു. മഞ്ഞിലാസിന്റെ കടൽപ്പാലം, വാഴ്വേമായം, യക്ഷി, അനുഭവങ്ങൾ പാളിച്ചകൾ എന്നീ സിനിമകളിൽ ഉജ്ജ്വലമായ ഭാവാഭിനയമാണ് കാഴ്ചവെച്ചത്.

മലയാള സിനിമ കണ്ട പ്രതിഭാധനൻമാരിൽഒരാളായിരുന്നു ബഹദൂർ.തമാശയ്ക്കപ്പുറം പ്രമേയത്തെ സത്യസന്ധമായ് അവതരിപ്പിച്ച് മനസ് കീഴടക്കാറുണ്ട് പലപ്പോഴും.ഓരോ സിനിമയും തന്റേതായ അഭിനയശൈലി കൊണ്ട് ചിരിയുടെ രസച്ചരട് മുറിയാതെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടനേയും സഹനടന്റേയും ,നായകന്റെയും വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു ബഹദൂർ കഷ്ടതയനുഭവിക്കുന്ന തന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി സിനിമാരംഗത്തേക്കു വന്ന അദ്ദേഹം പിന്നീട് കഷ്ടപ്പെടുന്ന പുതിയ കലാകാരൻമാർക്ക് ആശ്വാസവും അഭയവും ആയി.

ഏകദേശം 46 വർഷക്കാലം മലയാള സിനിമാ ലോകത്തെ നിറസാന്നിധ്യമായ് തിളങ്ങി നിന്ന മലയാള സിനിമയില മഹാ നടൻമാരിൽ ഒരാൾ….അരനൂറ്റാണ്ടുകാലത്തെ ഒരിക്കലും മറക്കാനാവാത്ത പൊട്ടിച്ചിരി 2000 മെയ് 22ന് നിലച്ചു.

അദ്ദേഹം അവസാനമായ് അഭിനയിച്ചത് ലോഹിതദാസിന്റെ ജോക്കർ എന്ന സിനിമയിലാണ് .ബഹദൂറിന് സമശീർഷനായ് ബഹദൂർ മാത്രം…. ഓർമ്മകൾക്കു മുന്നിൽ ആദരവോടെ പ്രണാമം….

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

3 COMMENTS

  1. മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മനോഹരമായ അഭിനയം കാഴ്ചവച്ച കലാകാരൻ ബഹദൂർ.
    ജോക്കറിലെ കഥാപാത്രം മലയാളിയെ കണ്ണീരണിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ