സന്തോഷം കൊണ്ടെൻ്റെ കണ്ണു
നിറഞ്ഞേ
നിറകണ്ണിൽ ആഴത്തിൽ കവിത
മുളച്ചേ
മുളപൊട്ടി ആയിരം സ്വപ്ന
ശലഭങ്ങൾക്കായ് ,
സങ്കല്പ ലോകത്തിലൊരുദ്യാനം
തീർത്തേ .
തീരത്ത് കാറ്റേറ്റ് മധുവുണ്ണും നേരത്ത്
കേൾക്കായി വെടിയൊച്ച ഇരുളിൻ്റെ
മറയിൽ !
ഞെട്ടിത്തകർന്നു തലകുത്തി വീണതാം
സന്തോഷത്താൽപരിലസിച്ചുദ്യാനം
കണ്ടോ!
കണ്ടാൽ സഹിക്കാത്ത
കാതരക്കാഴ്ച്ചകൾ,
രാവിനെ കീറിമുറിച്ചെത്തിയ
നിലവിവിളി,
നിലവിളി കേട്ടുള്ളമറിഞ്ഞങ്ങു
ദൂരെയാ.
ദൂരത്ത് നിദ്രയിൽ കുഞ്ഞുങ്ങൾ
പൊലിഞ്ഞു
പാെലിയുന്നു പൂപോൽ വിടർന്ന
മുഖങ്ങൾ
അഞ്ചിതശോഭയിൽ വിടർന്നുവരും
കുസുമങ്ങൾ !
വെള്ളകീറിയെത്തിയ ഭാസ്കര
മുഖബിംബം
വെള്ളപുതപ്പിച്ച ചെറുപൊതികൾ
ചുംബിച്ചു
ചുംബിച്ചു മണ്ണിൽ, വിണ്ണിനെ
സാക്ഷിയായ്
സന്താപക്കവിത പിറക്കുന്നെൻ
ഉൾക്കാമ്പിൽ!
ഉൾക്കാമ്പിൽ ഊറിയ കണ്ണിരുറവകൾ
ചാലിച്ച്
പ്രതിരോധം തീർക്കാൻ കവിതയായ്
പടരുന്നു
പടരേണം തീയായി കൊല്ലുംകൊലയും
നടത്തും അധികാര-
കോമരമാടും പ്രഹസന വഴികളിൽ;
നിലാവു പോൽ –
നിഴലിലുറങ്ങുന്ന പട്ടുമേനികളടിയിൽ
പിടയുന്നു
ദീർഘഞരക്കങ്ങൾ നോവുകൾ
തീർക്കുന്നു
ഒറ്റയും കൂട്ടവും പേരറിയാകൂട്ടത്തിൽ
താമരവള്ളി പോൽ
ചുറ്റിപ്പിടിച്ച് വലിച്ചു മനസ്സിനെ
താഴ്ത്തുന്നു വാപിയിൽ,
കർമ്മപഥത്തിൽ വിചാരണയില്ലാതെ,
ഓർക്കണേ !
പശിയേറി നിറഞ്ഞ
കദനത്തിനൊടുവിൽ ചിരി പൊട്ടി
പൊട്ടിയ ചില്ലിൽ പശിമാറ്റിയപശയൊട്ടി
മറുചിരി !
നിർദ്ദയമുപേക്ഷി പെരുവഴിയിൽ
പെരും ഹാസമായ്
നിലതെറ്റിയ മനസ്സിൻ്റെ സാന്ത്വന
പ്രതിഷേധച്ചിരി
കൊലച്ചിരി പ്രതികാരമുണർത്തിയ
ദുർഗ്ഗങ്ങൾ
മധുര പ്രതികാരത്തിന്റെ നേർത്ത
വിജയച്ചിരി
തലനാരിഴക്ക് രക്ഷപെട്ടെന്ന
ആശ്വാസച്ചിരി
അണയുന്ന വേർപാടിൻ
വിരഹച്ചിരിയിൽ !
സന്തോഷദിനാന്ത്യം കഴിഞ്ഞൊരു
കവിതതൻ ഊറിച്ചിരി!



