ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്‌ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.
നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിക്കാരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുദ്രവെച്ച കവറിലെ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ജാമ്യം റദ്ദാക്കുന്നതിൽ കോടതി അന്തിമ തീരുമാനമെടുക്കുക.



