Friday, March 13, 2026
Homeഅമേരിക്കരാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്

രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്

-പി പി ചെറിയാൻ

വാഷിങ്ടൻ : ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്  വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി 15ന് ന്യൂയോർക്  സമയം രാത്രി 8 മണിക്കാണ് ബൈഡന്റെ വിടവാങ്ങൽ പ്രസംഗമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.

രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സന്ദേശമാകും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമർശിക്കും. 4 വർഷം മുൻപ് വിടവാങ്ങൽ പ്രസംഗം നടത്തിയ ഡോണൾഡ് ട്രംപ് ബൈഡൻ ഭരണകൂടത്തിന് ആശംസകൾ നേർന്നിരുന്നു. നേരത്തെ റെക്കോർഡ് ചെയ്ത പ്രസംഗമായിരുന്നു ഇത്.

ഓവൽ ഓഫീസിൽ നിന്ന് ബൈഡൻ അവസാനമായി സംസാരിച്ചത്, മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ്.

“ഞാൻ ഈ ഓഫീസിനെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എന്റെ രാജ്യത്തെ കൂടുതൽ സ്നേഹിക്കുന്നു,” കുടുംബാംഗങ്ങൾക്കൊപ്പം ബൈഡൻ പറഞ്ഞു. “പ്രസിഡന്റായി സേവനമനുഷ്ഠിക്കുക എന്നത് എന്റെ ജീവിതത്തിലെ ഒരു ബഹുമതിയാണ്, പക്ഷേ ജനാധിപത്യത്തിന്റെ പ്രതിരോധത്തിൽ, അത് അപകടത്തിലാണ്, ഏതൊരു പദവിയേക്കാളും പ്രധാനമാണെന്ന് ഞാൻ കരുതുന്നു.”

ഡെമോക്രാറ്റുകൾക്ക് സെനറ്റ് നിയന്ത്രണം നഷ്ടപ്പെടുകയും ഹൗസ് തിരിച്ചുപിടിക്കാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ  ബൈഡൻ വൈറ്റ് ഹൗസ് വിടാൻ തയ്യാറെടുക്കുമ്പോൾ പാർട്ടിയുടെ ഭാവി നേതൃത്വത്തെയും മുന്നോട്ടുള്ള പാതയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com