വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ വുദു ഖാന സീൽ ചെയ്ത പൂട്ട് പൊതിഞ്ഞ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ട അപേക്ഷ വാരാണസി ജില്ല കോടതി ത ള്ളി. കേസ് സുപ്രീംകോടതി പരിഗണനയിലായതിനാൽ അനുവദിച്ച് ഉത്തരവിറക്കാൻ അനുമതിയില്ലെന്ന് ചൂണ്ടി ക്കാട്ടിയാണ് തള്ളിയതെന്ന് ഹിന്ദുപക്ഷ അഭിഭാഷകൻ പറഞ്ഞു. വാരാണസി സിവിൽ ജഡ്ജി 2022 മേയ് 16,17 തീയതികളിൽ നടത്തിയ സർവേക്ക് പിന്നാലെയാണ് വു ദുഖാന സീൽ ചെയ്തത്. വർഷങ്ങൾ പിന്നിട്ടതോടെ ഇ തിന് മുകളിലെ വസ്ത്രം തുരുമ്പെടുത്തെന്ന് കാണിച്ചാ ണ് ഹിന്ദുപക്ഷം ഇത് മാറ്റാനാവശ്യപ്പെട്ട് കോടതിയിലെ ത്തിയത്. ആഗസ്റ്റ് എട്ടിനായിരുന്നു ഹരജി നൽകിയത്.
ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം നൽകിയ ഹരജി വാരണാസി കോടതി നേരത്തേ തള്ളിയിരുന്നു. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.
അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എ.എസ്.ഐ സർവേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.
ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.
ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ റിപ്പോർട്ട് നൽകിയിരുന്നത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ എ.എസ്.ഐ സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.



